പാലക്കാടന്‍ കാടുകളിലെ കഞ്ചാവ് മാഫിയെ വിറപ്പിച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഷര്‍മിള ജയറാം വിടപറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. ഡിസംബര്‍ 24-ന് അട്ടപ്പാടി ചെമ്മണ്ണൂരിലെ ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ വനംവകുപ്പിന്റെ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്.
വാഹനം പുഴയിലേക്ക് മറിഞ്ഞു.അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ മുക്കോലി സ്വദേശി ഉബൈദ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു . പാലക്കാട് യാക്കര സ്വദേശിയാണ് ഷര്‍മിള (32. ഭര്‍ത്താവ് വിനോദ്, റിയാന്‍ഷ് (4) ഏകമകനാണ്.
2017ലാണ് ഷര്‍മിള ഫോറസ്റ്റ് റേഞ്ച് ഓഫീസറായി ജോലിയില്‍ പ്രവേശിക്കുന്നത്. പാലക്കാടന്‍ ഊരുകളിലെ വികസനത്തിനും, അവിടുത്തെ മനുഷ്യരുടെ പ്രശ്നങ്ങൾ കേൾക്കാനും ഷർമിള സമയം കണ്ടെത്തി.അങ്ങനെ ഊരുകളുടെ ഉന്നമനം ലക്ഷ്യമിട്ട് ആരണ്യകം പദ്ധതി തുടങ്ങി. ഷര്‍മിള വിടപറയുമ്പോള്‍ നഷ്ടം വനംവകുപ്പിനോ, കുടംബത്തിനോ മാത്രമല്ല.. എന്നും പിന്നോക്കാവസ്ഥയില്‍ നില്ക്കുന്ന പാലക്കാടന്‍ ഊരുകള്‍ക്ക് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക