നീലേശ്വരം: നീലേശ്വരത്ത് വന്‍ ചന്ദനവേട്ട, കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 67 കിലോ ചന്ദനമുട്ടികള്‍ പിടികൂടി. 2 പേരെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ ദേശീയപാതയില്‍ നീലേശ്വരം പള്ളിക്കര ഗേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കൊല്ലത്തു നിന്നു ചന്ദനമുട്ടികള്‍ കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്നു.
നീലേശ്വരം സിഐ, എം.എ മാത്യുവിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികുടിയത്. കൊളത്തൂര്‍ അരിയില്‍ കെ.കെ മന്‍സിലിലെ ബി.മുഹമ്മദ് കുഞ്ഞി (31), തെക്കില്‍ ചട്ടഞ്ചാല്‍ ഹൗസിലെ ബി.മുഹമ്മദ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അഞ്ച് ദിവസത്തെ പോലീസ് നിരീക്ഷണത്തിനൊടുവിലാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ പിടികൂടിയത്. കെഎല്‍ 55-1155 നമ്ബര്‍ കാറില്‍ കൊല്ലത്തു നിന്നു കൊണ്ടുവരികയായിരുന്ന ചന്ദനമുട്ടികളാണ് പിടികൂടിയത്.
സര്‍ക്കാര്‍ നിശ്ചയിച്ച ക്രമത്തില്‍ ഇതിന് 6.7 ലക്ഷം രൂപയില്‍ അധികം വില വരും. വിമാനത്താവളത്തില്‍ നിന്നു വരുന്ന വാഹനമെന്ന വ്യാജേന ചന്ദനമുട്ടികള്‍ കാര്‍ട്ടണുകളിലാക്കി കാര്‍ഗോ സ്ലിപ് പതിച്ച നിലയിലായിരുന്നു. എഎസ്ഐ കെ.രാധാകൃഷ്ണന്, സിപിഒമാരായ സി.വി വേണുഗോപാല്‍, കെ.എം സുനില്‍ കുമാര്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക