നടന് ഇന്ദ്രന്‍സുമായി തനിക്കുള്ള ബന്ധം ഏറെ വൈകാരികമാണെന്ന് സുരേഷ് ഗോപി. തന്റെ ഒരുപാട് സിനിമകള്‍ക്ക് ഇന്ദ്രന്‍സ് കോസ്റ്റ്യൂം ചെയ്തിട്ടുണ്ടെങ്കിലും ജീവിതത്തോട് അടുത്തു നില്‍ക്കുന്നതാണ് ഇന്ദ്രന്‍സുമായുള്ള വൈകാരിക ബന്ധമെന്ന് സുരേഷ് ഗോപി പറഞ്ഞു.
അപകടത്തില്‍ മരിച്ചു പോയ മകള്‍ ലക്ഷ്മിയെ അടക്കം ചെയ്തത് ഇന്ദ്രന്‍സ് തുന്നിതന്ന ഷര്‍ട്ട് പുതച്ചാണെന്ന് താരം വ്യക്തമാക്കി. കോടീശ്വരന് പരിപാടിക്കിടെ പ്രേക്ഷകരോടാണ് സുരേഷ് മനസു തുറന്നത്.
സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ
‘എന്റെ ഒരുപാട് സിനിമകള്‍ക്ക് ഇന്ദ്രന്‍സ് കോസ്റ്റ്യൂം ചെയ്തിട്ടുണ്ട്. എന്റെ ജീവിതവുമായി തുന്നിപ്പിടിപ്പിച്ചു ചേര്‍ത്ത ബന്ധമുണ്ട് ഇന്ദ്രന്‍സിന്. ഉത്സവമേളം എന്ന സിനിമയില്‍ വളരെ കളര്‍ഫുളായ വേഷമായിരുന്നു എനിക്ക്.
മഞ്ഞയില്‍ ഗ്രേഷ് ബ്ളൂ വരകളുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു എന്റെ വേഷം. അന്ന് മമ്മുക്കയടക്കമുള്ളവര് എന്നെ വിളിക്കുന്നത് ‘മഞ്ഞന്‍’ എന്നാണ്. മഞ്ഞ നിറത്തോട് എനിക്ക് ഭയങ്കര ഭ്രമമാണ്.
ഷൂട്ടിംഗ് കഴിയുമ്ബോള്‍ ആ ഷര്‍ട്ട് എനിക്ക് കൊണ്ടുപോകാന്‍ തരണേയെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്ബോള്‍ ഇന്ദ്രന്‍സ് ആ ഷര്‍ട്ട് എനിക്ക് പൊതിഞ്ഞു കൊണ്ടു തന്നു. അന്ന് കൂടുതലും ഞാന്‍ ധരിച്ചിരുന്നത് ആ ഷര്‍ട്ടായിരുന്നു.
1992 ജൂണ്‍ ആറാം തീയതി എറണാകുളത്തേക്ക് ഞാന്‍ എന്റെ മകളെ ഭാര്യയേയും അനിയനെയും ഏല്‍പ്പിച്ച് എറണാകുളത്തു വന്ന് തിരിച്ചു പോകുന്ന വഴിക്ക് പിന്നെ അവളില്ല. അന്ന് ഞാന്‍ ഇട്ടിരുന്നത് ഈ മഞ്ഞ ഷര്‍ട്ടായിരുന്നു. എന്റെ വിയര്‍പ്പു മുഴുവന്‍ ഇഷ്ടമുള്ള മോളായിരുന്നു അവള്.
പിറ്റേ ദിവസം അവളെ അടക്കുന്നതിന് മുൻപ് എന്റെ വിയര്‍പ്പു നിറഞ്ഞു നിന്ന ആ ഷര്‍ട്ടൂരി അവളുടെ മുഖത്ത് പുതച്ചാണ് മോളെ അടക്കം ചെയ്തത്. അവളിന്ന് ഉറങ്ങുന്നത് ഇന്ദ്രന്‍സ് തന്ന ഷര്‍ട്ടിന്റെ ചൂടിലാണ്. ഇന്ദ്രനസുമായുള്ള ബന്ധത്തെ ഇങ്ങനെ വ്യാഖ്യാനിക്കാണ് എനിക്കിഷ്ടം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക