കാശ്മീരിന്റെ ഒരിഞ്ചുപോലും പാകിസ്ഥാന് വിട്ടുനല്‍കില്ലെന്ന് വിദേശ പ്രതിനിധി സംഘത്തോട് കാശ്മീര്‍ നിവാസികള്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ പതിനഞ്ചോളം രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘത്തോട് ജനങ്ങള്‍ നടത്തിയ പ്രതികരണം സംബന്ധിച്ച് വിവരങ്ങളാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാശ്മീരില്‍ ഇന്ത്യ ചോരപ്പുഴ ഒഴുക്കുകയാണെന്ന പാക് വാദം പാടേ തെറ്റാണെന്നും അത്തരം പ്രശ്നങ്ങള്‍ ഇല്ലെന്നും ജനങ്ങള്‍ പ്രതിനിധി സംഘത്തോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പഞ്ചായത്ത് മെമ്ബര്മാരെയും സന്നദ്ധസംഘടനകളെയും തദ്ദേശ സ്ഥാപനങ്ങളും സംഘം സന്ദര്‍ശിച്ചു. ഇവിടെ ചില ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ സമാധാനം നിലനിറുത്താന്‍ അത് അത്യാവശ്യമാണെന്നും പ്രദേശവാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അമേരിക്കന്‍ അംബാസഡര്‍ കെനത്ത് ജസ്റ്റര്‍, സൗത്ത് കൊറിയന്‍ അംബാസഡര്‍ ഷിന് ബോങ് കില്‍, നോര്‍വീജിയന്‍ അംബാസിഡര്‍ ഹാന്‍സ് ജേക്കബ് ഫ്രൈഡന്‍ലുന്‍ഡ്, വിയറ്റ്നാം അംബാസിഡര്‍ ഫാം സാന്‍ഹ് ചാ, അര്‍ജന്റീന പ്രതിനിധി കണ്‍വോയ് ഡാനിയല്ചുബുറു അടക്കം പതിനഞ്ചോളം വിദേശ പ്രതിനിധിസംഘമാണ് സന്ദര്‍ശനം നടത്തിയത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചിരുന്നു.
യൂറോപ്യന്‍ യൂണിയന് പ്രതിനിധികളും ഇവര്‍ക്കൊപ്പമുണ്ടാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സന്ദര്‍ശനത്തിന് താത്പര്യമില്ലായെന്ന് കാട്ടി അവര്‍ ഇന്ത്യയുടെ ക്ഷണം നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്..
പ്രതികരിക്കാൻ ഇവിടെ എഴുതുക