കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി സിനിമ നിർമിക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചില്ല. സിനിമ ഒരുക്കുന്നതിനെതിരെ കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മക്കള്‍ പരാതി നൽകിയിരുന്നു .
സംഭവത്തില്‍ എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം. ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്ളവേര്‍സ് ടിവി തുടങ്ങിയവരടക്കം എട്ടു പേരാണ് എതിര്‍കക്ഷികള്‍. ഈ മാസം 25 ന് ഹാജരാകാനാണ് നോട്ടീസ്.
തൊട്ടുപിന്നാലെ ഒരു ദിവസം മുമ്പ് തന്നെ ചിത്രം പ്രഖ്യാപിച്ച നടി ഡിനി ഡാനിയേലും രംഗത്തെത്തി. ഇതിനിടെ കുടത്തായ് സംഭവം സിനിമയാക്കരുതെന്ന് അവശ്യപ്പെട്ടുകൊണ്ട് ആന്റണി പെരുമ്പാവൂരും നടിയും അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന രംഗത്ത് എത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് നടി മുക്തയെ പ്രധാന കഥാപാത്രമാക്കി കൂടത്തായ് എന്ന പരമ്പര ഫളവേഴ്സ് ആരംഭിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക