ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍. ഇപ്പോള്‍ ഇരുപതു വയുസള്ള പെണ്‍കുട്ടിയെ പതിമൂന്നാം വയസ് മുതല്‍ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. പത്തനംതിട്ടയിലാണ് സംഭവം. അറസ്റ്റിലായ ആളുടെ രണ്ടാം ഭാര്യ വിദേശത്താണ് ജോലി നോക്കുന്നത്. ഇവരുടെ ആദ്യവിവാഹത്തിലെ മകള്‍ക്ക് പതിമൂന്ന് വയസായപ്പോള്‍ മുതല്‍ പ്രതി ലൈംഗിക പീഡനം നടത്തി വരികയായിരുന്നു. പെണ്‍കുട്ടി ഈ വിവരം മാതാവിനോടോ മറ്റുള്ളവരോടോ പറഞ്ഞിരുന്നില്ല.
പ്രായപൂര്‍ത്തിയായ ശേഷം പെണ്‍കുട്ടി നഴ്സിങ് പഠനത്തിന് പോയി. ഇതിന് ശേഷം സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്നതിനിടെ മറ്റൊരു യുവാവുമായി പ്രണയത്തിലായി. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ വിവരം വൈകിയാണ് രണ്ടാനച്ഛന് അറിഞ്ഞത്. കാമുകീ-കാമുകന്മാരുടെ പ്രണയ ചിത്രങ്ങളും ഇയാളുടെ കൈവശം ലഭിച്ചു. പിന്നെ ഒട്ടും വൈകിയില്ല. പ്രണയ ചിത്രങ്ങള്‍ സഹിതം വിദേശത്തുള്ള മാതാവിന് ഇയാള്‍ കൈമാറി. കോപിഷ്ഠയായ മാതാവ് മകളെ വിളിച്ച് ശകാരിക്കുകയും ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ആരാണ് ഈ വിവരം മാതാവിനെ അറിയിച്ചത് എന്നാണ് പെണ്‍കുട്ടിക്ക് അറിയേണ്ടിയിരുന്നത്. രണ്ടാനച്ചനാണ് തനിക്ക് വിവരം കൈമാറിയതെന്ന് മാതാവ് പെണ്‍കുട്ടിയോട് പറഞ്ഞതോടെയാണ് അവര്‍ തനിക്കുണ്ടായ പീഡനകഥ വെളിപ്പെടുത്തിയത്. പിന്നാലെ ഈ വിവരം ചൂണ്ടിക്കാട്ടി പത്തനംതിട്ട പൊലീസില്‍ പരാതിയും നല്കി. പത്തനംതിട്ടയിലെ വാടകവീട്ടില്‍ വച്ചായിരുന്നു പീഡനം ഇക്കാലമത്രയും നടന്നിരുന്നത്. പൊലീസ് യുവതിയെ വൈദ്യപരിശോധന നടത്തിയപ്പോള്‍ പരാതിയില്‍ കഴമ്ബുള്ളതായി മനസിലായി. പിന്നാലെ പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലും അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക