സിലി കൊല്ലപ്പെടുന്നതിന് മുന്‍പ് ഷാജുവിനോടൊത്ത് പലയിടങ്ങളിലും ജോളി പോയിരുന്നതായി വെളിപ്പെടുത്തല്‍. വിവാഹത്തിനും പാര്‍ട്ടിക്കുമൊക്കെ പോയി ഷാജുവിന്റെ ഭാര്യയാണെന്ന് പലര്‍ക്കും സ്വയം പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. ഷാജുവിനെപ്പോലുള്ള ഒരാളെ ഭര്‍ത്താവായി കിട്ടണമെന്ന് ജോളി ആഗ്രഹിച്ചിരുന്നു. അതിന് സിലിയും മകള്‍ ആല്‍ഫൈനും ഉണ്ടാകരുതെന്നും ജോളി കണക്ക് കൂട്ടിയിരുന്നു. സിലിയെ കൊലപ്പെടുത്താന്‍ പല വഴികളും ജോളി സ്വീകരിച്ചുവെങ്കിലും പലതും പാളിപ്പോയി. അവസാനമാണ് മഷ്റൂം ഗൂളിക നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
എന്നാല്‍, സംഭവത്തില്‍ സിലിയുടെ ഭര്‍ത്താവ് ഷാജുവിന് പങ്കില്ലെന്നും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നുമാണ് പോലിസിന്റെ വാദം.കേസില്‍ ആകെ 165 പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്. സിലിയുടെ സഹോദരന് സിജോ സെബാസ്റ്റ്യന്‍, സഹോദരി ഷാലു ഫ്രാന്‍സിസ്, സക്കറിയ എന്നിവരുടെ മൊഴികളാണ് കേസില്‍ നിര്‍ണായകമായതെന്ന് റൂറല്‍ എസ് പി കെ ജി സൈമണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിലിക്ക് അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയിലെത്തിക്കുകയും ഗുളികയില്‍ സയനൈഡ് കലര്‍ത്തി നല്കി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുടിക്കാന്‍ നല്കിയ വെള്ളത്തിലും സയനൈഡ് കലര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സിലിക്ക് ഗുളിക നല്‍കിയതിനെ തുടര്‍ന്ന് തളര്‍ന്നുപോയ മാതാവിനെ മകന് കണ്ടെങ്കിലും ഐസ്ക്രീം വാങ്ങാന്‍ പണം നല്കി ജോളി പുറത്തേക്ക് പറഞ്ഞയക്കുകയായിരുന്നു. സംശയം തോന്നി മകന് തിരിച്ചുവന്നപ്പോള്‍, സിലി മറിഞ്ഞുവീഴുന്നതാണ് കണ്ടതെന്നും മൊഴി നല്‍കിയിട്ടുണ്ട്.അപ്പോൾ ജോളി ചിരിക്കുന്നത് കണ്ടതായി മകന്റെ മൊഴിയിലുണ്ട്
കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സമീപത്ത് തന്നെ ആശുപത്രിയുണ്ടായിട്ടും 12 കിലോമീറ്റര്‍ ദൂരെയുള്ള ശാന്തി ഹോസ്പിറ്റലില്‍ നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നുവെന്നാണ് പോലിസ് ആരോപണം. ഷാജുവിനെ ഭര്‍ത്താവായി കിട്ടാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലിസ് പറയുന്നു. സിലിയെ മുമ്ബും കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചിരുന്നതായി പോലിസ് കുറ്റപത്രത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക