കോട്ടയം: കോട്ടയം കുറപ്പന്തറ മണ്ണപ്പാറ സ്കൂളിലെ രണ്ടാം ക്ലാസുകാരനെ അദ്ധ്യാപിക മുൻപും മർദിച്ചിട്ടുണ്ടെന്നു മൊഴി. ബാലാവകാശ കമ്മീഷൻ നടത്തിയ തെളിവെടുപ്പിനിടെയാണ് വിദ്യാർത്ഥി ഈ കാര്യം വെളിപ്പെടുത്തിയത്.
ചൂരലുകൊണ്ടുള്ള അടിയേറ്റു ജനനേന്ദ്രിയത്തിൽ മുറിവുണ്ടായെന്നു രക്ഷിതാക്കൾ അറിയിച്ചു. അദ്ധ്യാപിക എല്ലാ ക്ലാസ് മുറിയിലും ചൂരൽ സൂക്ഷിച്ചിരുന്നതായും പറയുന്നു.
അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ അവകാശപ്പെട്ടു. മലയാളം അക്ഷരം പഠിക്കാത്തതിന് വിദ്യാർഥിയെ ക്രൂരമായി മർദിച്ചതിൽ അന്വേഷണം തുടരുകയാണ്.
പീഡനത്തിനിരയായ കുട്ടിയുടെയും സഹോദരിയുടെയും അമ്മയുടെയും മൊഴിയാണ് എടുത്തത്. മൊഴിയിൽ മൂന്ന് മാസങ്ങൾക്കു മുൻപും ഇതേ അദ്ധ്യാപിക കുട്ടിയെ ചൂരൽ കൊണ്ട് അടിച്ചതായി പറയുന്നു.
എത്രയും പെട്ടന്ന് തന്നെ അറസ്റ്റ് ഉണ്ടാകുമെന്നു കമ്മീഷൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക