കൊല്‍ക്കത്ത: മോദി സര്‍ക്കാറിനുള്ള താക്കീത് സംസ്ഥാനത്തെ വിവിധയിടങ്ങളിലാണ് പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചത്. പൗരത്വ നിയമത്തിനും എന്‍.ആര്.സിക്കുമെതിരെ കേരളത്തില്‍ ഇടതുപക്ഷം മനുഷ്യ മഹാശൃഖല തീര്‍ത്തപ്പോള്‍ ബംഗാളിലെ ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസും ചേര്‍ന്ന് പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്.
വടക്കന്‍ കൊല്‍ക്കത്തയില്‍ നടന്ന യോഗത്തില്‍ ഇടതുമുന്നണി ചെയര്മാന് ബിമന്‍ബോസും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സോമെന്‍ മിത്രയുമാണ് പങ്കെടുത്തത്. ഭരണഘടനയെ സംരക്ഷിക്കുമെന്ന പ്രതിഞ്ജ ബിമന്‍ ബോസ് ചൊല്ലിക്കൊടുത്തു. സോമന് മിത്രെയടക്കമുള്ളവര്‍ ഏറ്റുചൊല്ലി. സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെതിരായും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും എതിരെയുള്ള വലിയ ബഹുജന പ്രസ്ഥാനം ആരംഭിക്കുമെന്നും ബിമന്‍ ബോസ് പറഞ്ഞു.
അതേസമയം ധാക്കുരിയയില്‍ നടന്ന പൊതുയോഗത്തില്‍ സി.പി.ഐ.എം സെക്രട്ടറി സൂര്ജ്യ കാന്ത മിശ്രയും മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യയും പങ്കെടുത്തു. കേന്ദ്രത്തിനെതിരെ ശക്തമായി പ്രതിഷേധമൊരുക്കാനാണ് പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങുന്നത്. കേരളത്തില്‍ നടത്തിയ പ്രതിഷേധത്തിലും വലിയ രീതിയിലുള്ള ജനകീയ പങ്കാളിത്തം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക