കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ രണ്ടാം എന്‍.ഡി.എ സര്‍ക്കാറിന്റെ ആദ്യ സമ്ബൂര്‍ണ ബജറ്റ് രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. രാജ്യം നേരിടുന്ന കടുത്ത സാമ്ബത്തിക പ്രതിസന്ധിക്ക് പരിഹാരം നിര്‍ദേശിക്കുകയായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന് മുന്നിലുള്ള വലിയ വെല്ലുവിളി.
ബജറ്റ് ആമുഖ പ്രസംഗത്തിൽ അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ഓർമ പുതുക്കിയാണ് ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങിയത്. ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുമെന്ന് ധനമന്ത്രി.
ഉപഭോഗ ശേഷി വർധിപ്പിക്കാനുള്ള നടപടികൾക്ക് ബജറ്റിൽ ഊന്നൽ നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. ജനവിധി മാനിച്ചുളള സാമ്പത്തിക നയങ്ങൾ നടപ്പാക്കും. ജിഎസ്ടി നിരക്കു കുറച്ചതോടെ കുടുംബ ചെലവ് ശരാശരി നാലു ശതമാനം കുറഞ്ഞതായി ധനമന്ത്രി അറിയിച്ചു. ജിഎസ്ടി റിട്ടേണുകൾ ഈ സാമ്പത്തിക വർഷം നാൽപതു കോടി കവിഞ്ഞു.
രാജ്യത്തെ 27.1 കോടി ജനത്തെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. കിട്ടാക്കടത്തിൽ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കിയെന്നും 16 ലക്ഷം പുതിയ നികുതിദായകരുണ്ടായെന്ന് ധനമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ കടബാധ്യത 52.2 ശതമാനത്തിൽ നിന്ന് 48.7 ശതമാനത്തിലേക്ക് കുറയ്ക്കാനായി. ഇന്ത്യ ദാൽ തടാകത്തിൽ വിരിഞ്ഞ താമര പോലെയെന്ന് ബജറ്റ് പ്രസംഗത്തിൽ കശ്മീരി കവിത ചൊല്ലി.
2020 ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മത്സരാധിഷ്ഠിത കാർഷിക രംഗമുണ്ടാകുകയെന്നതാണ് സർക്കാരിന്റെ പ്രതീക്ഷ. കർഷകർക്കായി 20 ലക്ഷം സൗരോർജ പമ്പുകൾക്ക് പദ്ധതി ഇടും. തരിശുഭൂമിയിൽ സോളർ പവർ പ്ലാന്റുകൾ സ്ഥാപിക്കും. ജലദൗർലഭ്യം നേരിടാൻ 100 ജില്ലകൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കും.
20 ലക്ഷം കർഷകർക്ക് സൗരോർജത്തിൽ പ്രവർത്തിക്കുന്ന പമ്പുകൾ സ്ഥാപിക്കാനാകും വിധം പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉഥാൻ മഹാഭിയാൻ(പിഎം കുസും) പ്രവർത്തനം വിപുലമാക്കും. കൃഷിക്കാർക്കു വായ്പ നൽകുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തും.
നബാർഡ് റിഫൈനാൻസിങ് സൗകര്യം വിപുലീകരിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും സഹകരണബാങ്കുകൾക്കും പിന്തുണ. വനിതാ സ്വയംസഹായ സംഘങ്ങളെ ഉൾപ്പെടുത്തി ധനലക്ഷ്മി പദ്ധതി. 2025നകം പാലുത്പാദനം 10.8 കോടി ദശലക്ഷമ മെട്രിക് ടണ്ണാക്കും.
കൃഷി, ജലസേചനം, ഗ്രാമവികസനം എന്നിവക്കായി 2.83 ലക്ഷം കോടി രൂപ. കാര്ഷോത്പാദനങ്ങൾ കയറ്റിയയക്കാൻ കിസാൻ ഉടൻ വിമാനം.
ആയുഷ്മാന്‍ പദ്ധതി വിപുലീകരിക്കും. 112 ജില്ലകളില്‍ കൂടുതല്‍ ആശുപത്രികളില്‍ ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ്. പിപിപി മാതൃകയില്‍ കൂടുതല്‍ ആശുപത്രികളെ ചേര്‍ക്കാന്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്.
2020-21 സാമ്പത്തിക വർഷം 15 ലക്ഷം കോടിയുടെ കാർഷികവായ്പ. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും സഹകരണ ബാങ്കുലാകും പിന്തുണ.
വിദ്യാഭ്യാസ മേഖലക്ക് 99300 കോടി രൂപ ബജറ് വിഹിതം. നൈപുണ്യ വികസനത്തിന് 3000 കോടി. ഉന്നത താൾ നിലവാരം ഉള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ വിദേശ നിക്ഷേപവും വിദേശ വായ്പയും. ഓൺലൈൻ ഡിഗ്രി കോഴ്സുകൾ തുടങ്ങും. ദേശിയ പോലീസ്, ഫോറൻസിക് സയൻസ് സർവ്വകലാശാലകൾ സ്ഥാപിക്കും.
മൊബൈൽ ഹോൺ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമാണ ശൃംഖല സ്ഥാപിക്കും. വ്യവസായ വാണിജ്യവികസനത്തിനും പ്രോത്സാഹനത്തിനും 27,300 കോടി രൂപ വകയിരുത്തും.
എല്ലാ ജില്ലകളെയും കയറ്റുമതി കേന്ദ്രമാക്കുന്നത് ലക്ഷ്യം. സംരംഭകത്വമാണ് ഇന്ത്യയുടെ ശക്തി. നിക്ഷേപങ്ങൾക്ക് ഉപദേശം നൽകാനും ഭൂമി ലഭ്യത അറിയിക്കാനും സംസ്ഥാനതലത്തിൽ തന്നെ സംവിധാനമൊരുക്കും.
ദേശീയ ടെക്സ്റ്റൈൽ മിഷന് 1480 കോടി രൂപ വകയിരുത്തും. 2024 ഓടെ നൂറു പുതിയ വിമാനത്താവളങ്ങൾ. 11,000 കിലോമീറ്റർ റെയിൽവേ ട്രാക്ക് കൂടി വൈദ്യുതീകരിക്കും.
അടിസ്ഥാനസൗകര്യ വികസനത്തിന് അഞ്ചു വർഷത്തിനകം 100 ലക്ഷം കോടി രൂപ ചെലവഴിക്കും. അഞ്ചു പുതിയ സ്മാർട് സിറ്റികൾ കൂടി. ഇലക്ട്രോണിക്സസ് ഉൽപന്ന നിർമാണം വർധിപ്പിക്കാൻ പുതിയ പദ്ധതി നടപ്പാക്കും.
2024നു മുൻപ് 1000 കിലോമീറ്റർ ദേഷിയാപാത നിർമിക്കും. വാൻ തോതിൽ സൗരോർജ ഉത്പാദനത്തിന് റെയിൽ പാതകളോട് ചേർന്ന് പദ്ധതി. പുനരുപയോഗ ഊർജ മേഖലയ്ക്കായി 20,000 കോടി രൂപ. 100ലധികം പുതിയ വിമാനത്താവളങ്ങൾ,കൂടുതൽ തേജസ് ട്രെയിനുകൾ.
ശുദ്ധവായു ഉറപ്പാക്കാനുളള പദ്ധതികൾക്കായി 4,400 കോടി രൂപ വകയിരുത്തി. പരമ്പരാഗത ഊർജ മീറ്ററുകൾക്ക് പകരം മൂന്നു വർഷത്തിനകം പ്രീ പെയ്ഡ് സ്മാർട് മീറ്ററുകൾ നടപ്പാക്കും. ഇത് ഏതു കമ്പനിയുടേത് വേണമെന്നത് ഉപഭോക്താവിന് നിശ്ചയിക്കാം.
പുനരുപയോഗ ഊർജ മേഖലയ്ക്കായി 20,000 കോടി രൂപ. ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകൾ ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയിൽ ഉൾപ്പെടുത്തും.
പോഷകാഹാര പദ്ധതികൾക്കായി 35,600 കോടി രൂപ വകയിരുത്തി. രാജ്യത്തെ പത്തു കോടി വീടുകളിലെ പോഷകാഹാര സ്ഥിതി വിലയിരുത്താൻ ആറു ലക്ഷം അങ്കണവാടി ജീവനക്കാർക്ക് സ്മാർട് ഫോൺ നൽകും.
പട്ടികജാതി വിഭാഗത്തിനും മറ്റ് പിന്നോക്കവിഭാഗങ്ങളുടെയും ക്ഷേമത്തിന് 2020–21 സാമ്പത്തിക വർഷത്തിൽ 85,000 കോടി രൂപ വകയിരുത്തി. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി 9,000 കോടി.
സാംസ്കാരിക മന്ത്രാലയത്തിനായി 3,150 കോടി രൂപ. പുരാവസ്തുപ്രാധാന്യമുള്ള അഞ്ചു സ്ഥലങ്ങളിൽ മ്യൂസിയങ്ങൾക്ക് പദ്ധതി. സ്വകാര്യപങ്കാളിത്തത്തോടെ രാജ്യത്തുടനീളം ഡേറ്റാ സെന്റര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ഗ്രാമപഞ്ചായത്തുകള്‍ മുതല്‍ എല്ലാ പൊതുസ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് കണക്ഷന് നൽകും. ഭാരത് നെറ്റ് പദ്ധതിക്ക് 6000 കോടി രൂപ.
ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതി വന്‍ വിജയമെന്ന് ധനമന്ത്രി. സ്കൂള്‍ പ്രവേശനത്തിൽ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ മറികടന്നു. വനിതാക്ഷേമ പദ്ധതികള്‍ക്ക് 28,600 കോടി രൂപ അനുവദിച്ചു.
നടപ്പുസാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.8 %. ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമെന്ന് ധനമന്ത്രി. 5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് ഡപ്പോസിറ്റ് ഇൻഷുറൻസ് ഏർപ്പെടുത്തും.
എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപന ഈ വർഷം തുടങ്ങും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ 2.1 ലക്ഷം കോടി രൂപ ലക്ഷ്യം.
ആദായ നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി. അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല. അഞ്ചു ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി 10 ശതമാനമാക്കി. 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 15 ശതമാനം മാത്രമാകും നികുതി.
നിലവിൽ അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 20 ശതമാനമാണ് നികുതി. 10 ലക്ഷം മുതൽ 12.5 ലക്ഷം വരെ വരുമാനക്കാർക്ക് 20 ശതമാനം നികുതി. 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ 25 ശതമാനമാകും നികുതി. 15 ലക്ഷത്തിനു മേൽ വരുമാനമുള്ളവർക്ക് 30 ശതമാനം നികുതി നൽകണം.
ആദായനികുതി ഇളവിലൂടെ 15 ലക്ഷം വരുമാനമുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ കൂടാതെ 78,000 രൂപയുടെ നേട്ടം. ആദായനികുതി ഇളവ് നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 40,000 കോടി രൂപയുടെ വരുമാനനഷ്ടമെന്ന് ധനമന്ത്രി.
ബാങ്ക് നിയമനത്തിന് പൊതുപരീക്ഷ നടത്തും. പൊതുമേഖലാ ബാങ്കുകളിലെ നോണ്‍ ഗസറ്റഡ് പോസ്റ്റുകളിലെ നിയമനത്തിനാണ്. ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ നടത്തും.
ദേശീയതലത്തില്‍ സ്വതന്ത്ര റിക്രൂട്ട്മെന്റ് ഏജന്‍സി സ്ഥാപിക്കുമെന്നും നിർമല പറഞ്ഞു. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ബജറ്റ് പ്രസംഗം വായിച്ചു പൂർത്തിയാക്കാൻ ധനമന്ത്രി നിർമ്മലാ സീതാരാമന് കഴിഞ്ഞില്ല. രണ്ടു മണിക്കൂർ 40 മിനിറ്റ് ആയപ്പോൾ ബാക്കി വായിച്ചതായി കണക്കാക്കാൻ സ്പീക്കറോട് അഭ്യർത്ഥിച്ച് അവർ ഇരുന്നു. ലോക്സഭ തിങ്കളാഴ്ചത്തേക്കു പിരിയുന്നതായി ലോക്സഭാ സ്പീക്കർ ഓം ബിർല.
പ്രതികരിക്കാൻ ഇവിടെ എഴുതുക