പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന ജാമിഅ മില്ലിയയിൽ വീണ്ടും വെടിവെപ്പ്. സര്‍വകലാശാലയിലെ 5ാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ആണ് അജ്ഞാതരുടെ വെടിവെപ്പുണ്ടായത്. ചുവന്ന സ്കൂട്ടിയിലെത്തിയ രണ്ട് പേരാണ് വെടിവെപ്പ് നടത്തിയത്. ആര്‍ക്കും പരിക്കില്ല. വെടിവച്ചയാള്‍ രക്ഷപെട്ടതായാണ് സൂചന.
വെടിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ജാമിയ നഗര്‍ പൊലീസ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. രാത്രി ഏറെ വെെകിയും വിദ്യാര്‍ഥികള്‍ പൊലീസ് സ്റ്റേഷന് ഉപരോധിക്കുകയാണ്. രണ്ട് മണിക്കൂറിനകം കുറ്റവാളികളെ പിടിക്കുമെന്ന് വിദ്യാർഥികൾക്ക് ജാമിഅ നഗർ പൊലീസ് ഉറപ്പ് നല്‍കിയിരിക്കുകയാണ്. ജാമിഅ നഗർ എസ്.എച്ച്.ഒ ഉപേന്ദർ സിങാണ് വിദ്യാർഥികൾക്ക് ഉറപ്പ് നൽകിയത്.
പൗരത്വ നിയമഭേദഗതിക്കെതിരായ സമരവേദികളില്‍ ദിവസങ്ങളുടെ വ്യത്യാസങ്ങളിലാണ് വെടിവെപ്പുണ്ടാകുന്നത്. നേരത്തെ ജാമിഅ സര്‍വകലാശാലയുടെ തന്നെ പരിസരത്തും, ഷാഹീന്‍ ബാഗിലുമാണ് വെടിവെപ്പുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക