താരസഹോദരന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരാണ്. തങ്ങളുടേതായ അഭിനയമികവുകൊണ്ട് പ്രേക്ഷകമനസുകളിലിടം നേടി. അച്ഛനും അമ്മയ്ക്കും പിന്നാലെയായാണ് ഇരുവരും സിനിമയില്‍ തുടക്കം കുറിച്ചത്.
ഒരാള്‍ നായകനായി അരങ്ങേറിയപ്പോള്‍ വില്ലത്തരമായിരുന്നു മറ്റെയാള്‍ തിരഞ്ഞെടുത്തത്. മൂത്തയാള്‍ക്ക് അമ്മയുടെ സ്വഭാവമാണെങ്കില്‍ ഇളയ മകന് അച്ഛനെപ്പോലെയാണെന്ന് നേരത്തെ തന്നെ മല്ലിക സുകുമാരൻ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മക്കളിൽ കൂടുതൽ ഇഷ്ടം ആരെയാണെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മല്ലിക സുകുമാരൻ.
“ഇന്ദ്രൻ ആദ്യമായി അഭിനയിക്കുന്നത് ടെലിഫിലിമിലാണ്. അഭിരാമിയും ഇന്ദ്രനും കൂടെ. അത് അഭിനയിച്ചു കണ്ടപ്പോൾ ഈ വീഡിയോ ഫിലിം വിനയൻ കണ്ടു. അങ്ങനെയാണ് ഊമപ്പെണ്ണിന് ഉരിയാടാ പയ്യനിൽ അഭിനയിച്ചത്. ഇന്ദ്രൻ ഓൾറഡി എംപ്ലോയിഡ് ആയിരുന്നു.
ഡിസ്റ്റിംഗ്ഷനോടുകൂടി കംപ്യൂട്ടർ എഞ്ചിനീയറൊക്കെ പാസായി. ഞങ്ങളുടെ ചേട്ടന് അമേരിക്കയിൽ ഒരു കമ്പനിയുണ്ട്. അതിന്റെ ഒരു സെന്റർ ചെന്നെെയിൽ ആയിരുന്നു. അവിടെ ജോലി ചെയ്യുകയുമായിരുന്നു ഇന്ദ്രജിത്ത്. അങ്ങനെ ജോലിക്ക് കേറി ഏഴാം മാസമാണ് “ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ” വരുന്നത്.
രാജുവിന്റെ ആസ്ട്രേലിയയിലെ പഠിത്തമൊക്കെക്കൊണ്ട് ഒരുപാട് കാര്യങ്ങളിൽ അവർതന്നെ ജീവിച്ചുപഠിച്ചു. ഒരുപാട് വായനാശീലം. രണ്ടുപേരും വായിക്കും. അന്നൊക്കെ ഇന്ദ്രൻ കൂടുതലും പാട്ടിവും, രാജു കൂടുതൽ പുസ്തക വായനയുമായിരുന്നു.
രണ്ടുമക്കളുടെയും അഭിനയത്തിൽ ആരെയാണ് കൂടുതലിഷ്ടം എന്നു ചോദിച്ചാൽ വലത്തെ കണ്ണാണോ ഇടത്തേക്കണ്ണാണോ ഇഷ്ടം എന്ന് ചോദിക്കുന്ന പോലെയാണ്. രണ്ട്പേർക്കും രണ്ട് സ്റ്റെെലാണ്. കുറച്ചുകൂടി യംഗ്സ്റ്റേർസ് പൃഥ്വിയുടെ നിറവും ഗ്ലാമറും കൂളിംഗ് ഗ്ലാസുമൊക്കെ വച്ചു കഴിഞ്ഞാൽ അയ്യോ എന്ന് പറയുന്നവരുണ്ട്. എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്.
ഇന്ദ്രൻ എന്നു പറഞ്ഞാൽ ബേസിക്കലി വെരി ഗുഡ് ആക്ടർ. നല്ലനടനാണ് ഇന്ദ്രൻ. ഇന്ദ്രൻ ആദ്യംതന്നെ എല്ലാ കഥാപാത്രങ്ങളും ചെയ്തിട്ടാണ് ഹീറോയിലേക്ക് വന്നത്. രാജു മൂവിനമ്പർ വണിൽ ഹീറോ ആയി. അതുകൊണ്ടുതന്നെ അതിൽ മാത്രം സ്റ്റിക്കോൺ ചെയ്ത് പോയി. നായകൻ എന്നുള്ള നിലയിൽ ചെറുപ്പക്കാർ കൂടുതൽ ഇഷ്ടപ്പെടുന്നത് പൃഥ്വിയെയാണെങ്കിലും ഞാൻ എവിടെയെങ്കിലും പുറത്തുപോയൽ ഇന്ദ്രൻ എന്തോരു നല്ല നടനാണെന്ന് പറയും.-” പ്രമുഖ ചാനൽ പരിപാടിയിൽ മല്ലിക സുകുമാരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക