കൊറോണ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ചൈനയിൽ കൂടുന്നു. ഇന്നലെ മാത്രം 73 പേര് മരിച്ചു. ഇതോടെ മരണ സംഖ്യാ 563 ആയി. ഹോങ്കോങ്ങിലേയും ഫിലിപ്പീൻസിലെയും മരണം കണക്കിലെടുത്താൽ ഇതുവരെ ഉള്ള കൊറോണ മരണം 565 ആണ്. ഇന്നലെ മാത്രം ചൈനയിൽ 3694 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ചികിത്സയിൽ ഉള്ളവരുടെ എണ്ണം 28,000 കടന്നു. ജപ്പാനിലെ യോക്കോമ കടൽ തീരത്തു തടഞ്ഞിട്ടിരിക്കുന്ന ആഡംബര കപ്പലിൽ 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കപ്പൽ യാത്രക്കാരിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി. കപ്പലിൽ ഉള്ള 3691 യാത്രക്കാരും ജീവനക്കാരും നിരീക്ഷണത്തിൽ ആണ്. ആരേയും കരയിൽ ഇറക്കിയിട്ടില്ല.
ഇന്ത്യ ഉൾപ്പടെ 25 രാജ്യങ്ങളിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഗം ഉടൻ ചൈന സന്ദർശിക്കും.
കേരളത്തിൽ 93 പേര് ആശുപത്രികളിലും 2435 പേര് വീടുകളിലും നിരീക്ഷണത്തിൽ ആണ്. കേരളത്തിൽ എത്തിയ 3 വിദേശികളും നിരീക്ഷണത്തിൽ ആണ്.
ചൈനയിൽ നിന്നെത്തിയ യുവാവിനെ തിരുവനന്തപുരത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഏറണകുളത്തു 2 വിദേശികളെ പ്രതേക നിരീക്ഷണത്തിൽ പാർപ്പിച്ചു.
കഞ്ചിക്കോട് വ്യവസായ മേഖലയിലെ കമ്പനിയിൽ യന്ത്രം സ്ഥാപിക്കാനായി ചൈനയിൽ നിന്ന് എത്താനിരുന്ന വിദഗ്ദ്ധന്റെ യാത്ര കേവല പോലീസ് ഇടപെട്ടു തടഞ്ഞു. വിസ റദ്ധാക്കിയതിനാൽ ചൈനയിലെ വിമാനത്താവളത്തിൽ നിന്ന് അദ്ദേഹത്തെ തിരിച്ചയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക