കൊച്ചി: വിദേശ വനിതയെ കൊച്ചിയില്‍ ലൈംഗീക പീഡനത്തിനിരയാക്കി. സംഭവത്തില്‍ രണ്ടു പേരെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തു. തായ്ലന്റ് സ്വദേശിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിലാണ് മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്,ഇയാളുടെ സുഹൃത്ത് അന്‍സാരി എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്.
ഇവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് എസിപി ലാല്‍ജി പറഞ്ഞു.യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.
യുവതിയുടെ മകന് മലപ്പുറത്തുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്.മകനെ കാണാനായി ഇവര്‍ നേരത്തെ കേരളത്തില്‍ വരാറുണ്ടായിരുന്നു.
ഇതിനിടയിലാണ് മുഹമ്മദ് ഇന്‍സാഫിനെ ഇവര്‍ പരിചയച്ചപ്പെട്ടത്.തുടര്‍ന്ന് യുവതിയെ ഇയാള്‍ കൊച്ചിയിലും എത്തിച്ചിരുന്നു.മുഹമ്മദ് ഇന്‍സാഫിന്റെ സുഹൃത്തായ അന്‍സാരിയാണ് കൊച്ചിയിലെ ഹോട്ടലില്‍ മുറിയെടുത്തത്.
തുടര്‍ന്ന് യുവതിയെ ഹോട്ടല്‍ മുറിയിലെത്തിച്ച് ഇവിടെ വെച്ച് ബലമായി ലൈംഗീക പീഢനത്തിരയാക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്.യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റു ചെയ്യുകയുമായിരുന്നു.
എസിപി ലാല്‍ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക