സൗദിയിലുള്ള ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ ആറ് ലക്ഷത്തിന്റെ കുറവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. സൗദിയില്‍ നടപ്പാക്കിയ സ്വദേശിവത്കരണവും വിവിധ ഫീസുകളുമാണ് തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരാന്‍ കാരണം.
ലോക്സഭയിലെ ചോദ്യത്തിന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നൽകിയ മറുപടിയിലാണ് പുതിയ കണക്ക് പറയുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ഇന്ത്യാക്കാരുള്ള രാജ്യം സൗദി അറേബ്യയാണ്. ഇവിടെ പ്രവാസി ജനസംഖ്യ 26 ലക്ഷത്തിനടുത്താണെന്നും കണക്ക് വ്യക്തമാക്കുന്നു. 2017 സെപ്റ്റംബറിൽ സൗദിയിൽ ഇന്ത്യൻ ജനസംഖ്യ മുപ്പത്തിരണ്ടര ലക്ഷമായിരുന്നു. മൂന്നുവർഷം കഴിയുമ്പോള്‍ വന്ന കുറവ് ആറുലക്ഷത്തോളമാണ്. ലോകത്ത് 203 രാജ്യങ്ങളിലാണ് ഇന്ത്യക്കാർ ജോലി ചെയ്യുന്നതെന്നാണ് മന്ത്രി വി. മുരളീധരൻ ലോക്സഭയെ അറിയിച്ചത്.
സൗദി അറേബ്യയിൽ ഇരുപത്തിയാറ് ലക്ഷത്തോളം (25,94,947) ഇന്ത്യക്കാരുണ്ട്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തൊഴിലെടുക്കുന്ന സൗദി അറേബ്യയിൽ നടപ്പാക്കിയത് നിരവധി പരിഷ്കരണങ്ങളാണ്. വിദേശ തൊഴിലാളികൾക്കും ആശ്രിതർക്കുമുള്ള ലെവി, തൊഴിൽ മേഖലയിലെ സൗദിവൽക്കരണം, വനിതാവൽക്കരണം എന്നിവ കാരണം തൊഴിൽ നഷ്ടപ്പെട്ട് ആളുകൾ സ്വദേശങ്ങളിലേക്ക് മടങ്ങ്. ഈ മടക്കം തുടങ്ങിയത് ഇക്കഴിഞ്ഞ മൂന്നുവർഷത്തിനിടെയാണ്. അതാണ് ഇന്ത്യൻ ജനസംഖ്യയിൽ ഇത്രയും കുത്തനെയുള്ള കുറവുണ്ടാകാൻ കാരണമെന്നും വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക