ബീജിംഗ്: കൊറോണ വൈറസ് ബാധയേറ്റ് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,113 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മരിച്ചവരില്‍ 97 പേര് വൈറസ് പൊട്ടിപ്പുറപ്പെട്ട ഹ്യുബെ പ്രവിശ്യയില്‍നിന്നുള്ളവരാണ്. കുറച്ചു ദിവസങ്ങളായി ചെെനയില്‍ നിന്നും വരുന്ന സോഷ്യല്‍ മീഡിയയിലെ വീഡിയോകളും ചിത്രങ്ങളും കൊറോണ വെെറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തെ മറച്ചുവയ്ക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. സള്‍ഫര്‍ ഡെെ ഓക്സെെഡിന്റെ(SO2)അമിത വാര്ച്ചയും വുഹാനില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുതന്നെയാണ് ചെെനയിലേക്ക് വിരല്‍ചൂണ്ടുന്നത്.
പ്രദേശത്താകെ സള്‍ഫര്‍ ഡയോക്സെെഡിന്റെ ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. കൊറോണ വെെറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലാണ് ഉയര്‍ന്നതോതില്‍ SO2വിന്റെ അളവ് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ബഹുജന ശവസംസ്കാരമാണ് നടന്നതെന്നതിന്റെ അടയാളമായിരിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവുടെ എണ്ണം ചെെന പുറത്തുവിട്ട ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലായിരിക്കും.
സാറ്റലെെറ്റ് മാപ്പുകള്‍ പ്രകാരം SO2വിന്റെ ഉയര്‍ന്ന അളവ് കാണാന്‍ സാധിക്കുന്നതാണ്. വുഹാന്‍ കൂടാതെ ചോംകിംഗ് നഗരത്തിലും ഉയര്‍ന്ന അളവില്‍ SO2 കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ സംസ്കരിക്കുമ്ബോഴും മെഡിക്കല്‍ മാലിന്യങ്ങള്‍ കത്തിക്കുമ്ബോഴും സള്ഫര്ഡയോക്സെെഡ് ഉയര്‍ന്ന അളവില്‍ പുറംതള്ളുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോള്‍ നഗരത്തിലെ ഉള്‍പ്രദേശങ്ങളില്‍ SO2വിന്റെ അളവ് കാണിക്കുന്നത് മൃതദേഹങ്ങളെ കുറിച്ച് സൂചന നല്‍കുന്നതാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വ്യക്തമാക്കുന്നു.
പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കാതിരിക്കാന്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ നടത്തുന്നരീതിയെ കുറിച്ച് ചെെന നേരത്തെ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാലാവസ്ഥ നിരീക്ഷണ മാപ്പ് അനുസരിച്ച് ആഴ്ചയില്‍ സള്‍ഫര്‍ ഡയോക്സെെഡിന്റെ അളവ് ഒരു ക്യൂബിക് മീറ്രറിന് 1350 മെെക്രോഗ്രാം ആണെന്നാണ് കാണിക്കുന്നത്. എന്നാല്‍, ലോകാരോഗ്യ സംഘടന പറയുന്നത് 500ല്‍ സള്‍ഫര്‍ ഡയോക്സെെഡിന്റെ അളവ് 10 മിനിറ്റില്‍ കൂടുതല്‍ വ്യാപിക്കാന്‍ പാടില്ല എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക