കൊച്ചി : എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുസംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോ കോളേജില്‍ പുല്‍വാമ അനുസ്മരണം നടത്തിയിരുന്നു. അതേസമയം കെ.എസ്.യു. ഒരു തീറ്റമത്സരവും സംഘടിപ്പിച്ചിരുന്നു. ഈ രണ്ടു പരിപാടികളും ഒരേസമയത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ലോ കോളജ് ക്യാംപസില്‍ രാവിലെ പുല്‍വാമാ ദിനാചരണം നടത്തി. അതേ സമയം തന്നെ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രണയദിനത്തിന്റെ ഭാഗമായി ക്യാംപസില്‍ മറ്റൊരിടത്ത് പൊറാട്ട തീറ്റ മല്‍സരവും സംഘടിപ്പിച്ചു. ഒരേ സമയം രണ്ട് പരിപാടികളും തുടങ്ങിയതോടെ എസ്.എഫ്.ഐ പ്രവര്‍കര്‍ കെ.എസ്.യുക്കാരോട് തീറ്റ മല്‍സരം തല്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെന്ന് കെ.എസ്.യു തിരിച്ചടിച്ചു. പിന്നെ കണ്ടത് പൊതിരെ തല്ലായിരുന്നു.
ഒരു കൂട്ടരുടെ കൈയ്യില്‍ ബാറ്റും സ്റ്റംപും, മറു പക്ഷത്ത് പട്ടികക്ഷണങ്ങളായിരുന്നു ആയുധങ്ങള്‍. കോളജിന് പുറത്തുനിന്നെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് എസ്.എഫ്.ഐയും എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് കെ.എസ്.യുക്കാരും ആരോപിച്ചു. പരുക്കേറ്റ എസ്.എഫ്.ഐക്കാരെ ജനറലാശുപത്രിയിലും കെ.എസ്.യുക്കാരെ ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു.. പത്ത് പേര്‍ക്ക് തലയ്ക്ക് സാരമായി പരുക്കുണ്ട്. ക്യാംപസ് പരിസരം പൊലീസ് സുരക്ഷയിലാണ്. സംഘര്‍ഷത്തെ തുര്‍ന്ന് ലോ കോളജും ഹോസ്റ്റലും ഈ മാസം 24 വരെ അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക