തൃശൂർ: 4 വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ അമ്മയുടെ പിതൃസഹോദരിക്കു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
ഒല്ലൂർ പിആർ പടി വാലിപ്പറമ്പൻ വീട്ടിൽ ഷൈലജയ്ക്കാണു (50) സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി തടവ് അനുഭവിക്കണം.
2016 ഒക്ടോബർ 13ന് ആയിരുന്നു സംഭവം. കണ്ണൂർ മട്ടന്നൂർ നന്ദനത്തിൽ രഞ്ജിത്തിന്റെയും നീഷ്മയുടെയും മകൾ മേബയെ മിഠായി നൽകി കൂട്ടിക്കൊണ്ടു പോയി മണലിപ്പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയെന്നാണു കേസ്.
മുൻപൊരിക്കൽ മേബയെ ഷൈലജ എടുത്തുകൊണ്ടുപോയപ്പോൾ അരഞ്ഞാണം നഷ്ടപ്പെട്ടിരുന്നു. ഇതു ചോദിച്ചതിന്റെ വൈരാഗ്യമാണു കൊലപാതകത്തിനു കാരണം.
ഓസ്ട്രേലിയയിലെ മെൽബണിലായിരുന്ന രഞ്ജിത്തിനെയും നീഷ്മയെയും വിഡിയോ കോൺഫറൻസിങ്ങിലൂടെ വിസ്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക