ആര്.എസ്.എസ് മേധാവി മോഹന്‍ഭാഗവതിനെ വെല്ലുവിളിച്ച് ഭീംആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ്. സംഘപരിപാറിന്റെ ‘മനുവാദി’ അജണ്ടക്ക് ലഭിക്കുന്ന യഥാര്‍ത്ഥ ജനപിന്തുണയറിയാന്‍ മോഹന്‍ ഭാഗവത് തെരഞ്ഞെടുപ്പില്‍ നേരിട്ട് മത്സരിക്കൂവെന്നായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്റെ വെല്ലുവിളി.
ആര്.എസ്.എസ് ആസ്ഥാനത്തിനടുത്തായി റെഷീംബഗ് മൈതാനിയില്‍ ഭീം ആര്‍മി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുവാദ് അവസാനിപ്പിക്കാന്‍ സംഘപരിവാറിനെ നിരോധിക്കണമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
‘എനിക്ക് ആര്.എസ്.എസ് മേധാവിയോട് ഒരു നിര്‍ദേശം വെക്കാനുണ്ട്..നുണകളുടെ മൂടുപടം മാറ്റി പുറത്തേക്ക് വരിക. ഇത് ജനാധിപത്യമാണ്. നിങ്ങളുടെ പ്രത്യയശാസ്ത്രം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടൂ. ജനങ്ങള്‍ നിങ്ങളോട് പറയും രാജ്യത്ത് മനുസ്മൃതിയാണോ അതോ ജനാധിപത്യമാണോ വേണ്ടതെന്ന്.’ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
സി.എ.എയും എന്‍.ആര്.സിയും എന്‍.പി.ആറും ആര്.എസ്.എസ് അജണ്ടയാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക