മകളുമായി പ്രണയമുണ്ടെന്ന സംശയത്തില്‍ പത്താം ക്ലാസുകാരനായ വിദ്യാർഥിയെ പിതാവ് വെട്ടിക്കൊന്നു. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ ബുധനാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം. അതുൽ അശോക് തരോൺ എന്ന 17 കാരനാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് സേവക് രാം മണിറാം ഗുർബുലെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താംക്ലാസ് വിദ്യാർഥിയായ അതുൽ ബുധനാഴ്ച പരീക്ഷ കഴിഞ്ഞ് തിരികെയെത്തിയ ശേഷം വൈകിട്ട് നാലു മണിയോടെ വീട്ടിൽ നിന്നു പുറത്തേക്ക് പോയിരുന്നു.പിന്നീട് സമീപത്തെ വയലിൽ നിന്ന് വിദ്യാർഥിയുടെ മൃതദേഹമാണ് കണ്ടെത്തുന്നത് .
സംശയം തോന്നി ഗുർബുലെയെ ചോദ്യം ചെയ്തതോടെ അയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.തന്റെ മകളും അതുലും തമ്മിൽ പ്രണയത്തിലാണെന്ന സംശയമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് ഇയാള്‍ നൽകിയ മൊഴി. വയലിൽ വച്ച് വിദ്യാർഥിയെ കണ്ടപ്പോൾ അവനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക