കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നത് പൊലീസ് കഥയെന്ന് ബി.എ.ആളൂര്‍. കൈ മരവിച്ചപ്പോള്‍ കടിച്ചതാണ് മുറിവുണ്ടാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ജോളിക്ക് ജാമ്യം നല്കിയാന് സാക്ഷികളെ സ്വാധീനിക്കുകയും സമൂഹത്തില്‍ തെറ്റായ സന്ദേശത്തിനിടയാക്കുമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ.ഉണ്ണിക്കൃഷ്ണന് വാദിച്ചു. സിലിവധത്തില് ജോളിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഈമാസം പന്ത്രണ്ടിന് വിധി പറയും.
ജാമ്യം നിഷേധിക്കുന്നതിന് വേണ്ടിയാണ് അന്വേഷണസംഘം ആത്മഹത്യയെന്ന് പ്രചരിപ്പിച്ചത്. ജാമ്യം നല്കിയാല് അത്യാഹിതമുണ്ടാകുമെന്നാണ് വാദമെങ്കില്‍ പുറത്തിറങ്ങുന്ന ജോളിക്ക് പൊലീസ് സുരക്ഷ നല്‍കണം. ജോളിയെ ഒന്നാം പ്രതിയാക്കി സമര്‍പ്പിച്ചിട്ടുള്ള ആറ് കുറ്റപത്രങ്ങളും അപൂര്‍ണമാണ്. കൂടുതലാളുകളെ പ്രതിയാക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നു. അന്വേഷണം അനന്തമായി നീളും. അതുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കുന്നത് നീതിനിഷേധമാണെന്നും ആളൂര്‍ വാദിച്ചു.
ജോളിക്ക് ജാമ്യം നല്കിയാന് സാക്ഷികളെ സ്വാധീനിക്കുകയും സമൂഹത്തില്‍ തെറ്റായ സന്ദേശത്തിനിടയാക്കുമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ.ഉണ്ണിക്കൃഷ്ണന് വാദിച്ചു. ഇരുപത് സാക്ഷികള്‍ ജോളിയുടെ അടുത്ത ബന്ധുക്കളാണ്. അവരെ സ്വാധീനിക്കും. തെളിവ് നശിപ്പിക്കും. ആത്മഹത്യയ്ക്കും സാധ്യതയുണ്ട്.
മൃതദേഹാവശിഷ്ടം സിലിയുടേതാണെന്ന് പറയാനാകില്ല എന്ന ആളൂരിന്റെ വാദത്തിനെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. അതിന് തെളിവും സാക്ഷികളുമുണ്ട്. ഡി.എന്‍.എ ടെസ്റ്റിനും അയച്ചിട്ടുണ്ട്. മൃതദേഹം ലഭിച്ചില്ലെങ്കില്‍ പോലും സാഹചര്യത്തെളിവുകള്‍ പൂര്‍ണമാണെങ്കില്‍ കൊലപാതകമായി കാണാമെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വാദം നിരത്തി.
സിലിവധവുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി ജോളിയുടെ ജാമ്യാപേക്ഷയില്‍ ഈമാസം പന്ത്രണ്ടിന് അഡീഷനല്‍ സെഷന്‍സ് കോടതി വിധി പറയും. മറ്റ് അഞ്ച് കൊലക്കേസിലും ജോളിയുടെ ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക