ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ നടപടി മൂലം നിരവധി പ്രവാസികൾ പ്രതിസന്ധിയിൽ . വിസ കാലാവധി കഴിയാനായവരും ജോലിക്ക് തിരികെ കയറേണ്ടവരുമായ നിരവധി പേരാണ് കുവൈത്തിൽന്റെ അപ്രതീക്ഷിത തീരുമാനം മൂലം വെട്ടിലായത് . മാർച്ച് എട്ടിനു ശേഷമുള്ള യാത്രക്ക് പിസി ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയപ്പോൾ വലിയ തുകക്ക് ടിക്കറ്റ് മാറ്റിയെടുത്ത് യാത്ര നേരത്തെയാക്കിയവരാണ് ശനിയാഴ്ച യാത്ര മുടങ്ങിയവരിൽ കൂടുതലും.
പിസി ആർ ഹാജരാക്കണമെന്ന ഉത്തരവ് മരവിപ്പിച്ച കുവൈത്തിന്റെ നടപടിയിൽ പ്രവാസികൾ ആശ്വസിച്ചിരിക്കുമ്പോഴാണ് വെള്ളിയാഴ്ച രാത്രി വിമാന സർവീസുകൾ പൂർണമായി നിർത്തികൊണ്ടുള്ള മന്ത്രിസഭാ തീരുമാനം വന്നത് . അപ്രതീക്ഷിത തീരുമാനം മൂലം യാത്രക്കാർ വലഞ്ഞു . കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി . കണക്ഷൻ ഫ്ലൈറ്റുകളിൽ കുവൈത്തിലേക്ക് പുറപ്പെട്ടവർ വിവിധ ഗൾഫ് വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങി. ശനിയാഴ്ച രാത്രിയുള്ള വിമാനത്തിലാണ് ഇവരിൽ പലർക്കും തിരിച്ച് നാട്ടിലേക്ക് യാത്ര സൗകര്യം ഒരുക്കിയത്.
ഇന്ത്യക്കു പുറമേ ശ്രീലങ്ക,ബംഗ്ലാദേശ് ഫിലിപ്പൈൻസ്, ലെബനൻ, ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്കാണ് ഒരാഴ്ചത്തേക്കു വിലക്കേർപ്പെടുത്തിയത് . പതിനാല് ദിവസത്തിനിടെ മേല്പ്പറഞ്ഞ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ മറ്റു രാജ്യങ്ങളിലെ പൗരന്മാർക്കും കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കില്ല . വിസ കാലാവധി തീരാറായ പ്രവാസികളെയാണ് ഈ തീരുമാനം വലിയതോതിൽ ബാധിക്കുക . നയന്റീൻ പരിശോധനയ്ക്കുള്ള ആധുനിക ഉപകരണങ്ങൾ വിമാനത്താവളത്തിൽ സജ്ജീകരിക്കുന്നതിന്റെ ഭാഗമായാണ് താല്ക്കാലിക യാത്രാ വിലക്കെന്നാണ് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക