തിരുവനന്തപുരം: ലോക വനിതാദിനത്തില്‍ മുഖ്യമന്ത്രിക്കു സുരക്ഷയൊരുക്കിയത് വനിതാ കമാന്‍ഡോകള്‍. ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും മുഖ്യമന്ത്രിയുടെ അകമ്ബടിവാഹനത്തിലുമാണ് വനിതാ കമാന്‍ഡോകളെ വിന്യസിച്ചത്.
വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 125 പൊലീസ് സ്റ്റേഷനുകളില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് സ്റ്റേഷന്‍ഹൗസ് ഓഫീസറുടെ ചുമതല വഹിച്ചത്. പരാതിക്കാരെ സ്വീകരിച്ചതും അന്വേഷണം നടത്തിയതും ജി.ഡി. ചാര്‍ജിന്റെ ചുമതല വഹിച്ചതും എല്ലാ ദൈനംദിന ജോലികളും വനിതാ ഉദ്യോഗസ്ഥരാണ് നിര്‍വഹിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ 19 പൊലീസ് സ്റ്റേഷനുകളിലാണ് വനിതകള്‍ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മാരുടെ ചുമതല വഹിച്ചത്. എറണാകുളത്ത് 12 സ്റ്റേഷനുകളിലും തൃശ്ശൂരില്‍ 17 സ്റ്റേഷനുകളിലും കോഴിക്കോട് 13 സ്റ്റേഷനുകളിലും വനിതകള്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായി.
ഒന്നിലധികം വനിതാ സബ് ഇന്‍സ്പെക്ടര്‍മാരുള്ള സ്റ്റേഷനുകളില്‍നിന്ന് അവരുടെ സേവനം സമീപത്തെ മറ്റു സ്റ്റേഷനുകളില്‍ ലഭ്യമാക്കിയിരുന്നു. വനിതാ ഓഫീസര്‍മാര്‍ ലഭ്യമല്ലാതിരുന്ന സ്ഥലങ്ങളില്‍ വനിതകളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരെയും സിവില്‍ പൊലീസ് ഓഫീസര്‍മാരെയുമാണ് നിയോഗിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക