ന്യൂഡല്‍ഹി: സേവിംഗ്സ് അക്കൗണ്ടുകളില്‍ നിശ്ചിത ബാലന്‍സ് വേണമെന്ന നിബന്ധന എസ്ബിഐ എടുത്തുകളഞ്ഞു. എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ചതായി ബുധനാഴ്ച പത്രക്കുറിപ്പിലൂടെ എസ്ബിഐ അറിയിച്ചു. 44.51 കോടി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
നിലവില്‍ മെട്രോ, അര്‍ധ മെട്രോ, ഗ്രാമപ്രദേശങ്ങള്‍ക്ക് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണ് എസ്ബിഐ മിനിമം ബാലന്‍സ് നിശ്ചയിച്ചിരുന്നത്. ശരാശരി പ്രതിമാസ ബാലന്‍സ് പരിപാലിക്കാത്തതിന് ഏര്‍പ്പെടുത്തിയിരുന്ന പിഴയും നികുതിയുമാണ് എസ്ബിഐ ഒഴിവാക്കിയത്. എല്ലാ സേവിംഗ്സ് അക്കൗണ്ടുകളുടെയും വാര്‍ഷിക പലിശ മൂന്നു ശതമാനമായും നിജപ്പെടുത്തി.
ഓരോ മൂന്നുമാസം കൂടുമ്ബോഴും അക്കൗണ്ട് ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എസ്എംഎസ് ചാര്‍ജും എസ്ബിഐ പിന്‍വലിച്ചിട്ടുണ്ട്. സ്ഥിര നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശയും എസ്ബിഐ കുറച്ചു. 45 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നാലരയില്‍ നിന്ന് നാല് ശതമാനമായി കുറച്ചു. 45 ദിവസത്തില്‍ കൂടുതലുള്ള സ്ഥിരിനിക്ഷേപങ്ങളുടെ പലിശ ആറില്‍ നിന്ന് 5.9 ആയി കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക