ബര്‍മിംങാം: ഇന്ത്യയുടെ സൂപ്പര്‍ താരം പി.വി. സിന്ധു ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ കടന്നു. കൊറിയയുടെ സുംഗ് ജി ഹിയുനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
45 മിനിറ്റുകള്‍ക്കുള്ളില്‍ എതിരാളിയെ തോല്‍പ്പിക്കാന്‍ ഏഴാം സീഡായ ഇന്ത്യന്‍ താരത്തിനു സാധിച്ചു. സ്കോര്‍: 21-19, 21-15.
സൈന നെഹ്വാള് ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു. ലോക മൂന്നാം നമ്പര്‍ താരമായ ജപ്പാന്റെ അകാനെ യാമഗുച്ചിയോട് നേരിട്ടുള്ള ഗെയി മുകള്ക്കാണ് സൈന പരാജയപ്പെട്ടത്. 28 മിനിറ്റ് മാത്രം നീണ്ട മത്സരത്തിലാണ് സൈന തോറ്റത്. സ്കോര്‍ : 11-21, 8-21
പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യസെന്‍ പുറത്തേക്ക്. രണ്ടാം റൗണ്ടില്‍ ഡെന്മാര്ക്കിന്റെ വിക്ടര്‍ അലക്സെന് ആണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് ലക്ഷ്യസെന്നിനെ പരാജയപ്പെടുത്തിയത് സ്കോര്‍: 17-21,18-21.
പ്രതികരിക്കാൻ ഇവിടെ എഴുതുക