ആലപ്പുഴക്കാരനായ യു.കെ മലയാളിയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ മോശം അനുഭവം വിവരിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍. വിദേശത്ത് നിന്നും എത്തിയ ഇയാള്‍ക്കും കുടുംബത്തിനും രോഗം ബാധിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട് എന്ന് കണ്ടാണ് മുന്‍കരുതലിന്റെ ഭാഗമായി ഹെല്‍ത്ത് ഇന്‍സ്പെക്ടറും സംഘവും ഇയാളെ കാണുന്നതിനായി ഇവരുടെ വീട്ടിലേക്ക് എത്തിയത്.
എന്നാല്‍ അങ്ങേയറ്റം മോശമായ സമീപനമാണ് ഇവരില്‍ നിന്നും ഉണ്ടായതെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറയുന്നു. വിദേശത്ത് നിന്നും നിരീക്ഷണത്തിലിരിക്കണമെന്ന് പറഞ്ഞപ്പോള്‍ തങ്ങള്‍ യു.കെയില്‍ നിന്നും കൊറോണ രോഗം കണ്ടെത്താനുള്ള ടെസ്റ്റ് നടത്തിയതാണെന്നും ‘അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്’ എന്നതായിരുന്നു അവരുടെ പ്രതികരണമെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ആദ്യത്തെ പരിശോധനയില്‍ രോഗം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു വരാമെന്നും പിന്നീട് രോഗത്തിന്റെ ലക്ഷണങ്ങള്‍ വെളിവാകാമെന്നും പറഞ്ഞ് താന്‍ ഇവരെ അനുനയിപ്പിക്കാന്‍ ആണ് ശ്രമിച്ചതെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി. മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇവര്‍ വീടിന് പുറത്തിറങ്ങാന്‍ സാദ്ധ്യതയുണ്ടെന്ന് മനസിലാക്കിയതിനാല്‍ അയല്‍ക്കാരോട് അക്കാര്യം അറിയിച്ചിട്ടാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മടങ്ങിയത്.
സംശയിച്ചത് പോലെ തന്നെ, ഇവര്‍ കാറില്‍ പുറത്തേക്ക് പോയതായി അയല്‍ക്കാര്‍ അധികം താമസിയാതെ അയല്‍ക്കാര്‍ ഹെല്‍ത്ത് ഇന്‍പെക്ടറെ വിളിച്ചറിയിച്ചു. തുടര്‍ന്ന് ഇദ്ദേഹം ഉടന്‍ തന്നെ യു.കെ ക്കാരന്റെ അച്ഛനുമായി ഫോണില്‍ സംസാരിക്കുകയും ഉടന്‍ തിരിച്ചെത്തണമെന്ന് അറിയിക്കുകയും ചെയ്തു.
എന്നാല്‍ ഇവര്‍ അതിന് കൂട്ടാക്കാതെയിരുന്നപ്പോള്‍ യു.കെക്കാരന്റെ വണ്ടി നമ്ബര്‍ അടക്കമുള്ള സകല വിവരങ്ങളും പരസ്യപ്പെടുത്തും എന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അവസാന മുന്നറിയിപ്പ് നല്കി. അങ്ങനെ ഇവര്‍ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ഇവര്‍ അടൂര്‍ വരെ കാറില്‍ യാത്ര ചെയ്തുവെന്നും ഇടയ്ക്ക് എവിടെയും ഇറങ്ങിയില്ല എന്നും പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
ഇതിനിടെ, പൊലീസുകാരനാണെന്നും പ്ലസ് ടു അദ്ധ്യാപകനാണെന്നും പറഞ്ഞുകൊണ്ട് രണ്ടുപേര്‍ തന്നെ വിളിച്ചുവെന്നും യു.കെക്കാരനെ അനാവശ്യമായി ഉപദ്രവിക്കരുതെന്ന് പറഞ്ഞുവെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വെളിപ്പെടുത്തി. യു.കെക്കാരന്‍ തന്റെ സ്വാധീനശക്തി അറിയിക്കുന്നതിനായി ഇവരെ ഇതിന് ചട്ടപ്പെടുത്തിയതാണെന്നാണ് താന്‍ കരുതുന്നതെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക