പരിശ്രമത്തിലൂടെ എന്തും നേടിയെടുക്കാമെന്നതിന്റെ ഉദാഹരണമാണ് കാഞ്ഞങ്ങാട്ടെ ലിന്‍സ ടീച്ചര്‍. തൂപ്പുകാരിയായി ജോലി ആരംഭിച്ച സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് ലിന്‍സ ഇന്ന്.
ലിന്‍സയുടെ കഥ ഇങ്ങനെ; 2001 ലാണ് കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സംസ്കൃത അധ്യാപകനായ രാജന് മരിക്കുന്നത്. അന്ന് അദ്ദേഹത്തിന്റെ മൂത്തമകള്‍ ലിന്‍സ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. ഇളയമകന് ഒമ്പതാം ക്ലാസിലും. ലിന്‍സ ബിഎ പാസാവാത്തതിനാല്‍ വിദ്യാഭ്യാസ യോഗ്യത കണക്കാക്കി സ്കൂളില്‍ തൂപ്പുജോലിക്കാരിയായി നിയമനം ലഭിച്ചു. അച്ഛന്റെ വരുമാനം നിന്നതോടെ വീടുനോക്കാന്‍ ജോലി അത്യാവശ്യമായതിനാല്‍ ലിന്‍സ ആ ജോലി സ്വീകരിച്ചു. 12 വര്‍ഷം സ്കൂളിലെ തൂപ്പുജോലിക്കാരിയായി.
തൂപ്പുജോലിക്കാരിയായി കയറിയതിന് ശേഷവും ലിന്‍സ പഠനം തുടര്‍ന്നു. ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കുന്നത് ഇവിടെ ജോലി ചെയ്ത കാലയളവിലാണ്. മറ്റൊരാളുടെ ഒഴിവില്‍ ലിന്‍സയ്ക്ക് സ്കൂള്‍ അധികൃതര്‍ ജോലി നല്കി. എന്നാല്‍ 2006ല്‍ അയാള്‍ ലീവ് കഴിഞ്ഞ് തിരിച്ചെത്തിയതോടെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ ഈ സമയത്ത് ബിഎഡ് പൂര്‍ത്തിയാക്കിയ ലിന്‍സ മറ്റ് സ്വകാര്യ സ്കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപികയായി.
2012 ല്‍ ഇഖ്ബാല്‍ സ്കൂള്‍ തൂപ്പുജോലിക്കായി ലിന്‍സയെ വിളിച്ച്. അഞ്ച് വര്‍ഷത്തെ അധ്യാപികയുടെ റോളില്‍ നിന്ന് വീണ്ടും തൂപ്പുജോലിയിലേക്ക്. ഇതിനിടെ സ്കൂളിലെ പ്രധാന അധ്യാപികയായ പ്രവീണയാണ് ടീച്ചര്‍മാര്‍ക്കായുള്ള എലിജിബിളിറ്റി ടെസ്റ്റിന് തയാറെടുക്കാന്‍ പറഞ്ഞത്. കേരള ടീച്ചര്‍ എലിജിബിളിറ്റി ടെസ്റ്റ് പാസാവുകയും യുപി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേറ്റ് എലിജിബിളിറ്റി ടെസ്റ്റ് ക്ലിയര്‍ ചെയ്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപികയായി. 2018 ജൂണില്‍ ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി ഹൈസ്കൂള്‍ വിഭാഗം അധ്യാപന ജോലിയില്‍ പ്രവേശിച്ചു.
https://www.facebook.com/permalink.php?story_fbid=1098619923820770&id=193240244358747
പ്രതികരിക്കാൻ ഇവിടെ എഴുതുക