തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താനവളത്തില്‍ എത്തുന്ന എല്ലാ യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ലെന്ന് അധികൃതര്‍. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പുതിയ തീരുമാനമനുസരിച്ച് രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രമായിരിക്കും ആശുപത്രിയിലേക്ക് മാറ്റുന്നത്. ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇന്നും നാളെയുമായി എത്തുന്ന 1200 പേരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചത്.
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ വീടുകളില്‍ നിരീക്ഷണത്തിലായിരിക്കും. ഇവര്‍ക്കായി കെ.എസ്.ആര്.ടി.സി ബസുകള്‍ ഒരുക്കും. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങളിലാണ് യാത്രക്കാര്‍ വരുന്നത്. ഇന്ന് വൈകിട്ട് നാലുമുതല്‍ നാളെ 8 വരെയാണ് ബസുകള്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തേണ്ടത്. വിമാനത്താവളത്തില്‍നിന്ന് രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഡി.എം.ഒ നിര്‍ദ്ദേശിക്കുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക