ന്യൂഡല്‍ഹി: നിര്‍ഭയയ്ക്ക് നീതി ലഭിച്ചു. കേസിലെ നാലു പ്രതികളേയും തൂക്കിലേറ്റി. പുലര്‍ച്ചെ 5:30 ന് തിഹാര്‍ ജയിലില്‍ പ്രത്യേകം തയ്യാറാക്കിയ സെല്ലിലായിരുന്നു പ്രതികളുടെ വധശിക്ഷ നടത്തിയത്.
രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക്കേസില്‍ പ്രതികളായ മുകേഷ് സിങ്, പവന് ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരെയാണ് തൂക്കിലേറ്റിയത്.
2013 ഫെബ്രുവരി 13നായിരുന്നു തീഹാര്‍ ജയിലില്‍ ഇതിന് മുന്‍പ് വധശിക്ഷ നടപ്പാക്കിയത്. നാലുപേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്. ആരാച്ചാര്‍ പവന് കുമാറാണ് ഇവരെ തൂക്കിലേറ്റിയത്.
2012 Delhi gang-rape case: All 4 death row convicts have been hanged at Tihar jail. pic.twitter.com/xOFJirPf8A
— ANI (@ANI) March 20, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക