ഒമാനിൽ മലയാളി വെേട്ടറ്റ് മരിച്ചു. മസ്കത്തിൽ നിന്ന് 300ലധികം കിലോമീറ്റർ ദൂരെ ബുറൈമി സാറായിലെ ലേബർ ക്യാമ്പിൽ ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജേഷിനൊപ്പം താമസിച്ചിരുന്ന പാകിസ്താന് സ്വദേശിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുറൈമിയിലെ ഫയർ ആന്റ് സേഫ്റ്റി കമ്പനിയിലെ ജീവനക്കാരായിരുന്നു ഇദ്ദേഹം.
ക്യാമ്പിൽ തന്നെയുള്ള തമിഴ്നാട് സ്വദേശിക്ക് വെേട്ടറ്റ് ഗുരുതര പരിക്കുണ്ട്. ഇയാളെ പരിക്കുകളോടെ സുഹാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാക്കിസ്ഥാൻ സ്വദേശിയും തമിഴ്നാട്ടുകാരനും തമ്മിലാണ് വാക്കുതർക്കമുണ്ടായതെന്നാണ് അറിയുന്നത്. രാജേഷ് ഇതിൽ മധ്യസ്ഥതക്ക് ചെന്നതാണത്രേ. തലക്കേറ്റ മാരകമായ വെട്ടാണ് രാജേഷിന്റെ മരണകാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക