കൊച്ചി : മംഗലാപുരത്തെ കേരള അതിർത്തി റോഡ് തുറന്നു നൽകാനാവില്ലെന്ന നിലപാട് വ്യക്തമാക്കി കർണാടക സർക്കാർ കേരള ഹൈക്കോടതിയിൽ.
അവിടത്തെ ആശുപത്രികൾ കോവിഡ് 19 രോഗ ചികിത്സകൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള രോഗികളെ മംഗലാപുരത്ത് ചികിത്സിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കർണാടക വ്യക്തമാക്കി.
നിലവിൽ വയനാട് വഴി കേരളത്തിലേക്കു രണ്ടു റോഡുകൾ തുറന്നിട്ടുണ്ട്. സുൽത്താൻ ബത്തേരി -ഗുണ്ടൽ പെട്ട്, മാനന്തവാടി -സർഗുർ -മൈസൂർ റോഡുകൾ ആണ് തുറന്നിട്ടുള്ളത്.
ഇരിട്ടി-കൂട്ടുപുഴ -കൂർഗ്-മൈസൂർ റോഡ് തുറക്കുന്ന കാര്യം കണ്ണൂർ കലക്ടർ കത്ത് നൽകിയാൽ പരിഗണിക്കും. നിലവിലെ സാഹചര്യത്തിൽ കാസർകോട് മംഗലാപുരം അതിർത്തിയിലെ റോഡുകൾ തുറക്കാനാകില്ലെന്നും കർണാടക വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക