ലോക്ഡൗണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ഏപ്രില്‍ 14ന് ശേഷവും സഞ്ചാരത്തിന് നിയന്ത്രണം തുടരും. രോഗബാധ തീവ്രമാകാൻ സാധ്യതയുള്ള 22 സ്ഥലങ്ങൾ കൂടി പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസ് യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രോഗബാധ കൂടുതലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ നിയന്ത്രണത്തിൽ അയവുവരുത്തില്ല. വൻ തോതിൽ ആളുകൾ ഉപയോഗിക്കുന്ന യാത്രാ സംവിധാനങ്ങളിൽ നിയന്ത്രണം തുടരും. വ്യോമ, റെയിൽ മേഖലകളിൽ നിയന്ത്രണം തുടരാനാണ് സാധ്യത.
രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 61 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2000 കടന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ 131 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിനിടെ, 151 പേർക്ക് രോഗം ഭേദമായി. ഹരിയാനയില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ധാരാവി ചേരിയിലും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലെ ആല്‍വാറില്‍ കോവിഡ് ബാധിച്ച് എന്‍പത്തിയഞ്ചുകാരന്‍ മരിച്ചു.
ഇന്നലെ രാത്രിയാണ് ധാരാവിയില്‍ കോവിഡ് ബാധിച്ച് 56 വയസുകാരൻ മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ഏഴ് പേർ നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധന ഫലം ഇന്ന് വരും. സംസ്ഥാനത്ത് ഇന്നലെ മാത്രം മൂന്ന് പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക