ലോക്ഡൗൺ മൂലം നിർത്തിവെച്ച ട്രെയിൻ സർവ്വീസുകൾ ഈ മാസം 15 മുതല്‍ പുനരാരംഭിച്ചേക്കും. ഏപ്രില്‍ 15 മുതൽ സർവീസ് തുടങ്ങുന്നതിന് തയ്യാറായിരിക്കാന്‍ ഡിവിഷണൽ ഓഫീസുകള്‍ക്ക് റെയിൽവേ നിർദ്ദേശം നൽകി. അതേസമയം പല ട്രെയിനുകളിലേയും ഓൺലൈൻ ബുക്കിങ് തീർന്നു. ബസുകള്‍ ഇരട്ടി ചാര്‍ജാണ് കേരളത്തിലേക്ക് ഈടാക്കുന്നത്.
14ാം തിയ്യതിക്ക് ശേഷം ലോക് ഡൗണിൽ ഇളവുകൾ ഉണ്ടാവുമെന്ന സൂചനയാണ് റെയിൽവേ തീരുമാനത്തിലൂടെ വ്യക്തമാക്കുന്നത്. ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടത്തി 15 മുതൽ സർവീസ് പുനരാരംഭിക്കാൻ തയ്യാറാകണമെന്ന് ഡിവിഷണൽ ഓഫീസുകളിലേക്ക് റെയിൽവേ നിർദ്ദേശം നൽകി. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് ബുക്കിങ് തുടങ്ങി.
ഇതോടെ ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്കും, മംഗളൂരുവിലേക്കും ഉള്ള പല ട്രെയിനുകളിലേയും ബുക്കിങ് തീർന്നു. സ്വകാര്യ ബസുകൾ രണ്ടിരട്ടി പണം ഈടാക്കിയാണ് ടിക്കറ്റ് ബുക്കിങ് നടത്തുന്നത്. ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് 3,700 രൂപയാണ് ടിക്കറ്റ് നിരക്ക്. 15 മുതൽ പൊതുഗതാഗത സംവിധാനം സാധാരണഗതിയിലാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക