കൊല്ലം: കൊല്ലം കാവനാട് രണ്ട് പേരുടെ ജീവനെടുത്ത സംഭവത്തിലേക്ക് നയിച്ചത് വിവാഹിതരായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള അവിഹിത പ്രണയബന്ധം. യുവതിയെ വിവാഹം കഴിച്ചു തരണമെന്ന ആവശ്യം നിരസിച്ചതോടെ കലിപ്പിലായ കാമുകന് വീടിന് തീയിടുകയായിരുന്നു. ഇയാളെ ചെറുക്കുന്നതിനിടെയാണ് വീട്ടമ്മ പൊള്ളലേറ്റ് മരിച്ചത്. യുവാവും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണമടഞ്ഞു.
മുക്കാട് റൂബിനിവാസില് ഗേര്ട്ടിരാജന് (65), ഇവരുടെ ബന്ധു കൂടിയായ കടവൂര്‍ മതിലില്‍ സ്വദേശി ശെല്‍വമണി (37) എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവേ മരിച്ചത്. മീനത്തുചേരി മുക്കാട് കോണ്‍വെന്റിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഗേര്‍ട്ടിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇവരുടെ ഇളയ മകളുമായി ശെല്വമണിക്കുണ്ടായ പ്രണയതും ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമാണ് തീവെപ്പിലേക്ക് നയിച്ചത്.
പ്രണയനൈരാശ്യംമൂലം ശെല്‍വമണി വീടിന് തീവെയ്ക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കൊല്ലത്തെ ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവാണ് ശെല്‍വമണി. ഇയാളുടെ ബന്ധുമാണ് ഗേര്‍ട്ടിയും. ഗേര്‍ട്ടിയുടെ രണ്ട് പെണ്മക്കളെയും വിവാഹം ചെയ്ത് അയച്ചതാണ്. രണ്ടാമത്തെ യുവതിയുമായി ശെല്‍വമണി അടുക്കുകുകയായിരുന്നു. ഈ ബന്ധം പുറത്തറിഞ്ഞതോടെ യുവതിയുടെ ദാമ്ബത്യത്തിലും പ്രശ്നങ്ങുണ്ടായി. ഭര്‍ത്താവുമായി അകന്നു സ്വന്തം വീട്ടില്‍ ഇവര്‍ കഴിയുകയായിരുന്നു..
ഇതിനിടെ ശെല്‍വമണി ഇവരെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു ഗേര്ട്ടിയെ സമീപിച്ചു. എന്നാല്‍, രക്തബന്ധം ചൂണ്ടിക്കാട്ടിയും മാതാവ് മകളെ വിവാഹം ചെയ്തു തരാന്‍ സാധിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായതായി മൂത്തമകള്‍ റൂബി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്റെ ഭാര്യയെ ഡിവേഴ്സ് ചെയ്യാനും ശെല്‍വമണി ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്‍ക്കേയാണ് ഇന്ന് കാവനാടുള്ള വീട്ടില്‍ ശെല്‍വമണി എത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് കന്നാസുകളിലായി സ്കൂട്ടറില്‍ എത്തിയ ശെല്‍വമണി ഗേര്‍ട്ടിയുടെ വീടിന്റെ മുന്‍വാതിലിന് തീവയ്ക്കുകയായിരുന്നു. ഗേര്‍ട്ടിയും രണ്ട് പെണ്മക്കളും മൂത്ത മരുമകനും നാല് കുട്ടികളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഗേര്‍ട്ടിയുടെ മരുമകന് മുന്‍വശത്തു കൂടി തന്നെ പുറത്തെത്തി. പുറത്തിറങ്ങിയ ഗേര്‍ട്ടിയും മരുമകനും പെട്രോളുമായി നില്ക്കുന്ന ശെല്വമണിയെക്കണ്ടു. ഇതിനിടെ വീടിന്റെ പിന്‍വാതിലിലും തീവച്ച ശെല്‍വമണിയെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗേര്ട്ടിക്ക് പൊള്ളലേറ്റത്.
ശെല്‍വമണിയുടെ കൈയിലിരുന്ന പെട്രോള്‍ പേരുടെയും ദേഹത്തു വീണതോടെ ഇരുവരും നിന്നു കത്തുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ തീകെടുത്തി. ചാമക്കടയില്‍നിന്ന് എത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും ചേര്‍ന്നാണ് വീട്ടിനുള്ളില്‍ കുടുങ്ങിയ ഗേര്‍ട്ടിയുടെ രണ്ട് പെണ്മക്കളെയും ഇവരുടെ നാല് കുട്ടികളെയും പുറത്തെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഗേര്‍ട്ടി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മരിച്ചത്. തി
പൊള്ളലേറ്റ ശെല്‍വമണിയെ ആദ്യം കൊല്ലം ജില്ല ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ശെല്‍വമണി കുടുംബവുമായി അകന്ന്, ശക്തികുളങ്ങരയിലുള്ള ഒരു ബന്ധുവിനൊപ്പമാണ് താമസം. തീപ്പിടിത്തത്തില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. ഗേര്‍ട്ടിയുടെ മൂത്ത് മകള്‍ക്ക് നേരിയ പൊള്ളല്‍ മാത്രമാണ് ഏറ്റത്. ഇതോടെ ഇവരെ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം വിട്ടയച്ചു. ശെല്‍വമണിയും ഗേര്‍ട്ടിയുടെ വീട്ടുകാരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി നാട്ടുകാരും പൊലീസും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക