ലിസ്ബണ്‍: പോര്‍ച്ചുഗലിനെ ഞെട്ടിച്ച കൊലപാതക കേസില്‍ പ്രതികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. അല്‍ഗാര്‍വ് സ്വദേശികളായ മരിയ മാല്‍വേര(19) മരിയാന ഫോന്‍സെക(23) എന്നിവരെയാണ് പോര്‍ച്ചുഗീസ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. അല്‍ഗാര്‍വിലെ ഹോട്ടല്‍ ജീവനക്കാരനായ ഡിയോഗോ ഗോണ്‍സാല്‍വസിനെ(21)യാണ് ഇവര്‍ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചത്.
മാര്‍ച്ച് 27 ന് അല്‍ഗാര്‍വിന്റെ സമീപപ്രദേശങ്ങളില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് അതിക്രൂരമായ കൊലപാതകത്തെക്കുറിച്ച് പുറംലോകമറിയുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു. ഡിയോഗോയുടെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
സുരക്ഷ ജീവനക്കാരിയായ മാല്‍വേരയും നഴ്സായ ഫോന്‍സെകയും പ്രണയത്തിലായിരുന്നു. ഫോന്‍സെകയുമായി ബന്ധം സ്ഥാപിക്കുന്നതിന് മുമ്ബ് മാല്‍വേരയ്ക്ക് ഡിയോഗോയുമായും അടുപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് അമ്മയുടെ മരണത്തിന്റെ നഷ്ടപരിഹാരമായി 60000 പൗണ്ട് (ഏകദേശം 56 ലക്ഷത്തോളം രൂപ) ഡിയോഗോയ്ക്ക് ലഭിച്ചത്. ഇക്കാര്യമറിഞ്ഞ മാല്‍വേര ഡിയോഗോയില്നിന്ന് ഈ പണം കൈക്കലാക്കാനായിരുന്നു ലക്ഷ്യമിട്ടത്.
മാര്‍ച്ച് 20-ന് ഡിയോഗോ മാല്‍വേരയുടെ വീട്ടിലെത്തിയിരുന്നു. ഇരുവരും ഒട്ടേറെ സമയം ഒപ്പം ചിലഴിച്ചു. ഇതിനിടെ ഒരുമിച്ച് നൃത്തം ചെയ്യുന്നതിനിടെയാണ് മാല്‍വേര യുവാവിനെ കൊലപ്പെടുത്തിയത്. നൃത്തത്തിനിടെ കസേരിയില്‍ ഇരുത്തിയ ഡിയോഗോയെ കെട്ടിയിടുകയും ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു.
തുടര്‍ന്ന് ഫോന്‍സെകയുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി മുറിച്ചുമാറ്റി. മൊബൈല്‍ ഫോണിന്റെ ലോക്ക് തുറന്ന് അക്കൗണ്ട് വഴി പണം തട്ടിയെടുക്കാന്‍ വിരലുകളും കൈപ്പത്തിയും മുറിച്ചുമാറ്റി. മാര്‍ച്ച് 20 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് മൃതദേഹം പല കഷണങ്ങളാക്കി മുറിച്ച് പലയിടത്തായി ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
അല്ഗാര്വിന് സമീപത്തെ ടാവിരയില്നിന്നാണ് ഡിയോഗോയുടെ തല കണ്ടെത്തിയത്. ഉദരവും മറ്റുചില ഭാഗങ്ങളും ഒന്നരമണിക്കൂര്‍ ദൂരം യാത്രചെയ്താല്‍ എത്തുന്ന സാഗ്രസിലും കണ്ടെത്തി. മൂര്‍ച്ചയേറിയ വാള് ഉപയോഗിച്ചാണ് ഇരുവരും മൃതദേഹം കഷണങ്ങളാക്കി മുറിച്ചുമാറ്റിയതെന്നും പോലീസ് പറഞ്ഞു. പ്രതികളായ രണ്ടുപേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയെന്നും പോലീസ് വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക