തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. യാത്രാനിരോധനം മൂലം വിദേശങ്ങളില്‍ കുടുങ്ങിയവര്‍, ഹ്രസ്വകാല സന്ദര്‍ശനത്തിന് പോയവര്‍, സന്ദര്‍ശക വിസയില്‍ പോയവര്‍ തുടങ്ങിയവര്‍ക്ക് മടങ്ങാന്‍ കഴിയുന്നില്ല. വരുമാനമൊന്നും ഇല്ലാത്തതിനാല്‍ അവിടെ അവരുടെ ജീവിതം അസാധ്യമാകുന്നുണ്ട്. ഇവര്‍ക്കും മറ്റു അടിയന്തര ആവശ്യമുള്ളവരോ പ്രയാസം നേരിടുന്നതോ ആയ പ്രവാസികള്‍ക്കും നാട്ടിലെത്താന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ അന്താരാഷ്ട്ര ആരോഗ്യ നിബന്ധനകളും പാലിച്ചുകൊണ്ട് ഇവരെ തിരിെക എത്തിക്കണമെന്നാണ് സര്‍ക്കാരിന്‍െറ ആവശ്യം. തിരികെ വരുന്നവരുടെ പരിശോധന, ക്വാറന്റീന് തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കും. ഇന്നത്തെ പ്രയാസകരമായ സാഹചര്യത്തില്‍ പ്രവാസികളുടെ കാര്യത്തില്‍ അനിവാര്യമായ ഇടപെടല്‍ ആവശ്യമാണെന്നും പ്രധാനമന്ത്രിയോട് പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികളുടെ പ്രശ്നത്തില്‍ സുപ്രീംകോടതി തല്ക്കാലം പ്രവാസികേളാട് അവിടെ തുടരണമെന്ന് അറിയിച്ചിരുന്നു. കോവിഡ് 19 ന്‍െറ സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുണ്ടെങ്കില്‍ അവരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ തയാറാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക