ക്രിക്കറ്റിലും ഫുട്ബോളിലും ഒരേ പോലെ കഴിവുതെളിയിച്ച മുൻ കാല ഇംഗ്ലീഷ് ക്രിക്കറ്ററുടെ ജൻമദിനം ഓർമിപ്പിച്ച് ഐ സി സി. 1878 ഏപ്രിൽ 16 ന് ജനിച്ച, ക്രിക്കറ്റിലും ഫുട്ബോളിലും ഇംഗ്ലീഷ് ദേശീയ ടീമിനെ നയിച്ച റെഗിനാൾഡ് എർസ്കിൻ ടിപ് ഫോസ്റ്ററുടെ ഓർമയാണ് ഐ സി സി ട്വിറ്ററിലൂടെ പങ്കുവെച്ചത്.
അപൂർവമായ കരിയർ നേട്ടം കൂടി കൈവരിച്ച കളിക്കാരനായിരുന്നു ഫോസ്റ്റർ. ഇംഗ്ലണ്ടിനായി ക്രിക്കറ്റിലും ഫുട്ബോളിലും ക്യാപ്റ്റനായ അപൂർവനേട്ടം കൈയ്യാളിയ അദ്ദേഹം 8 ടെസ്റ്റ് മത്സരങ്ങളും 5 ഫുട്ബോൾ മത്സരങ്ങളും രാജ്യത്തിനായി കളിച്ചിട്ടുണ്ട്. ഇതിൽ ക്രിക്കറ്റിൽ അരങ്ങേറ്റത്തിൽ തന്നെ അദ്ദേഹം നേടിയ സ്കോറാവട്ടെ, 287 റൺസും!
1903 നായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. സിഡ്നിയിൽ ആസ്ട്രേലിയക്കെതിരെയുള്ള ആ മത്സരത്തിലായിരുന്നു ചരിത്രം കുറിച്ച ആ ഡബിൾ സെഞ്ച്വറി ഇന്നിങ്സ്. വലം കെെയ്യനായ മധ്യനിര ബാറ്റ്സ്മാനായിരുന്നു അദ്ദേഹം. ആ കാലത്തെ ഏറ്റവും മികച്ച ഇംഗ്ലീഷ് ബാറ്റ്സമാനായും അദ്ദേഹത്തെ എണ്ണുന്നവരുണ്ട്. 1901 ലെ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
#OnThisDay in 1878, the only man to captain England in both cricket 🏏 and football ⚽ was born!
Tip Foster played 8️⃣ Tests for 🏴 and scored 287 on debut in the 1903 Sydney Test, which still remains as the highest score in an innings by an Englishman in Australia 🤯 pic.twitter.com/cXXejcj80Q
— ICC (@ICC) April 16, 2020
ഫുട്ബോളിലാവട്ടെ അഞ്ചു മത്സരങ്ങളിൽ ഫോർവേഡായി കളിച്ച അദ്ദേഹം രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. പ്രമേഹബാധിതനായ 1914 ൽ തന്റെ 36 ാമത്തെ വയസിലാണ് അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക