കൊറോണ വ്യാപനത്തെത്തുടർന്ന് ഐപിഎല്‍ അനിശ്ചിത കാലത്തേക്കു നീട്ടിയതോടെ ധോണിയടക്കമുള്ള പല പ്രധാനതാരങ്ങളുടേയും ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് സാധ്യതകള്‍ക്കു കൂടിയാണ് മങ്ങലേറ്റത്. പ്രധാനമായും ധോണിയ്ക്കായിരുന്നു ഐ പി എൽ നിർണായകം. കഴിഞ്ഞ ഏകദിനലോകകപ്പിനു ശേഷം ഏതാണ്ട് ഒരു വർഷത്തോളമായി ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ട്. ഇതിനൊപ്പം ഓപ്പണര്‍ ശിഖര്‍ ധവാന്, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസര്‍ ദീപക് ചഹര്‍ എന്നിവരും ഐ പി എല്ലിൽ മികച്ച ഫോമിൽ കളിച്ച് ദേശീയടീമിലേക്കുള്ള വിളിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിപ്പായിരുന്നു.
ഇവരിൽ ആരായിരിക്കും ഐ പി എൽ നടന്നാലും ഇല്ലെങ്കിലും ദേശീയ ടീമിലെത്തുക എന്ന നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ഐ പി എൽ നടന്നാലും ഇല്ലെങ്കിലും ഇവരിൽ ഹാർദിക് പാണ്ഡ്യ ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുമെന്ന് താന്‍ എഴുതി ഉറപ്പ് നല്‍കാമെന്നാണ് ഹർഭജൻ പറയുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനു ശേഷം അവന് ഇന്ത്യക്കായി അധികം മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. എന്നാല്‍ പൂര്‍ണ ഫിറ്റാണെങ്കില്‍ ഹാര്‍ദിക് തീര്‍ച്ചയായും ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലുണ്ടാവും. ഇതു വേണമെങ്കില്‍ താന്‍ എഴുതി ഉറപ്പ് നല്‍കാം. കാരണം കോമ്പിനേഷന്‍ ശരിയായി വരണമെങ്കില്‍ ഹാര്‍ദിക് ടീമില്‍ കൂടിയേ തീരൂ. ഹർഭജൻ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴത്തെ ഇന്ത്യന്‍ ടീം അത്ര സന്തുലിതമല്ല. ഹാര്‍ദിക് കൂടി വന്നാല്‍ മാത്രമേ ടീം ബാലന്സാവുകയുള്ളൂ. ചിലരുടെ പ്രതിഭയും പ്രാധാന്യവും അളക്കാന്‍ ഐപിഎല്‍ മാനദണ്ഡമാക്കരുത്. ഹർഭജൻ പറയുന്നു
തുടര്‍ച്ചയായ പുറം വേദന കാരണം ഹാര്‍ദിക് ശസ്ത്രക്രിയക്കു വിധേയനായിരുന്നു. ഇതേ തുടര്‍ന്നു മാസങ്ങളോളം മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ടി20യിലാണ് ഹാര്‍ദിക് അവസാനമായി കളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക