കൊച്ചി: സ്പ്രിംഗ്ളർ ഇടപാടിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് പി.ടി തോമസ് എം.എൽ.എ. സ്പ്രിംഗ്ളർ ഇടപാട് പുറത്തുവന്ന ശേഷം പിണറായി വിജയന്റെ മകളുടെ സ്ഥാപനത്തിന്റെ വെബ്സൈറ്റ് കാണാനില്ലെന്ന ആരോപണമാണ് പി.ടി. തോമസ് ഉന്നയിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ Exalogic ന്റെ അക്കൗണ്ടാണ് കാണാതായത്. ‘അക്കൗണ്ട് സസ്പെൻഡഡ്’ എന്നാണ് ഇപ്പോൾ കാണിക്കുന്നതെന്നും പി.ടി.തോമസ് ചൂണ്ടിക്കാട്ടി. സ്പ്രിംഗ്ളർ കമ്പനിയുടെ വെബ്സൈറ്റിലെ വിവരങ്ങളും കാണാനില്ല. കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച ഇടപാടിലൂടെ എന്ത് കിട്ടിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
സ്പ്രിംഗ്ലർ ഇന്ത്യയുടെ അക്കൗണ്ട് മറച്ചു വച്ചിരിക്കുന്നത് എന്തിന്? സംശയങ്ങൾ ചോദിക്കുമ്പോൾ കെ.എം.ഷാജിക്കെതിരെ കേസെടുക്കുമെന്ന് പറയുന്നത് മുഖ്യമന്ത്രിക്ക് ചേരുന്നതല്ല. GST അടക്കം എല്ലാ കൃത്യമാണ്. പിന്നെ എന്താണ് സംഭവിച്ചതെന്ന് പിണറായി വ്യക്തമാക്കണം.
കരാർ ഉണ്ടാക്കുന്നതിന് മുൻപേ എല്ലാ വിവരങ്ങളും സ്പ്രിംഗ്ളറിന് കൈമാറാൻ തുടങ്ങി. ലാവലിന്റെകൺസൾട്ടൻസി കരാർ നടപടിക്രമങ്ങൾ പാലിക്കാതെ പർച്ചേസ് കരാർ ആക്കിയതിന് സമാനമായ തട്ടിപ്പാണ് അരങ്ങേറിയതെന്നും പി.ടി തോമസ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക