വുഹാന്‍: കൊറോണയെന്ന ഭീകരന് ഉടനെയൊന്നും ഭൂമിവിട്ട് പോകില്ലെന്നാണ് ചൈനയിലെ പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. . ചൈനയില്ലെ ഹെനാന്‍ പ്രവിശ്യയില്‍ ഈ കൊലയാളി വൈറസ്, തന്റെ രണ്ടാം വരവില്‍ ആഞ്ഞടിക്കുകയാണ്. ജിയാ കൗണ്ടിയിലെ പീപ്പിള്‍സ് ആശുപത്രിയിലെ ജീവനക്കാരിലാണ് ഇപ്പോള്‍ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതില്‍ ഒരു ജീവനക്കാരന് വുഹാനില്‍ നിന്നും തിരിച്ചെത്തിയതിനെ തുടര്‍ന്ന് 14 ദിവസത്തെ ക്വാറന്റൈനില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡെയിലി എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഏപ്രില്‍ 18 ന് ചൈനയില്‍ 16 പുതിയ കോവിഡ് 19 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടു എന്നാണ്. ഇതോടെ, ഏപ്രില്‍ 18 വരെ ചൈനയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 82,735 ആയി ഉയര്‍ന്നു. ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 4,632 ഉം.
കൊറോണയുടെ രണ്ടാം വരവ് അധികാരികളെ കൂടുതല്‍ ജാഗരൂകരാക്കിയിട്ടുണ്ട്. വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും ഫേസ് മാസ്ക് ധരിക്കണമെന്നും, ശരീരോഷ്മാവ് പരിശോധിക്കണമെന്നും പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതുപോലെത്തന്നെ, പുതിയതായി രോഗബാധ സ്ഥിരീകരിച്ച ജിയോ കൗണ്ടിയിലെ സൂപ്പര്‍മാര്‍ക്കറ്റുകളും കര്‍ഷകരുടെ ചന്തകളും ഒഴിച്ചുള്ള വ്യാപാരസ്ഥാപനങ്ങള്‍ ഒക്കെയും അടച്ചുപൂട്ടിയിട്ടുമുണ്ട്.
പകര്‍ച്ചവ്യാധി നിയന്ത്രണാധീനമാക്കി എന്ന ഭരണകൂടത്തിന്റെ അവകാശവാദം പൊള്ളയായിരുന്നു എന്നാണ് ഇപ്പോള്‍ മിക്ക ചൈനാക്കാരും പറയുന്നത്. എന്തായാലും രോഗബാധ കൂടുതല്‍ വ്യാപകമാകാതിരിക്കാന്‍ ഇത്തവണ സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. ഇനിയൊരു വന്‍ രോഗബാധകൂടി താങ്ങാനുള്ള ശക്തി ചൈനക്കില്ലെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. അത്തരത്തില്‍ ഒന്നുണ്ടായാല്‍ അത് ചൈനയെ സാമൂഹികമായും സാമ്ബത്തികമായും തകര്‍ക്കുമെന്നും അവര്‍ മനസ്സിലാക്കുന്നു.
ഇതിനിടയില്‍ കഴിഞ്ഞയാഴ്ച്ച റഷ്യയില്‍ നിന്നും രോഗബാധയുള്ല സഞ്ചാരികള്‍ സന്ദര്‍ശിച്ച ഹെയിലോങ്ങ്ജിയാങ്ങ് പ്രവിശ്യയിലും രോഗവ്യാപനം തുടരുകയാണ്. ഇവിടെയും രോഗവ്യാപനം തടയുവാനായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഇവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തത് പുതിയ കേസുകളില്‍ ഒമ്ബതെണ്ണം വിദേശത്തുനിന്നും എത്തിയവരായിരുന്നു. ബാക്കി ഏഴുപേര്‍ക്ക് തദ്ദേശീയമായ സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കോറോണാ ബാധിതരില്‍ 50% ഈ പ്രവിശ്യയില്‍ നിന്നാണ്.
എന്നാല്‍ ഹുബീ പ്രവിശ്യയിലെ വുഹാന്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ ഇപ്പോള്‍ താരതമ്യേന സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ ബീജിംഗിലെ ഒരുന് സെന്‍ട്രല്‍ ഡിസ്ട്രിക്ട്, അതീവ ഗുരുതരമായ രോഗബാധക്ക് ഏറ്റവും സാധ്യതയേറിയ പ്രദേശമാണെന്ന റിപ്പോര്‍ട്ടുകള്‍ ചൈനീസ് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്.
ചൈന മെയിന്‍ ലാന്‍ഡിലെ, പുതിയതായി കണ്ടുപിടിച്ച, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗ ബാധകള്‍ 44 ആണ് ഇതില്‍ മൂന്നുപേര്‍ വിദേശത്തുനിന്നും വന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക