സ്പ്രിങ്ക്ളർ ഇടപാടിൽ സർക്കാരിനെ വിമർശിച്ച് ഹൈകോടതി.സ്പ്രിൻക്ലർ വെബ്സൈറ്റിലൂടെ ശേഖരിക്കുന്ന ആരോഗ്യവിവരങ്ങൾ സുരക്ഷിതമാണെന്നു സർക്കാരിന് ഉറപ്പു നൽകാനാകുമോ എന്ന് ഹൈക്കോടതി.
കോവിഡ് പകർച്ചവ്യാധി മാറുമ്പോൾ ഡാറ്റാ പകർച്ചവ്യാധി സംഭവിക്കരുതെന്ന് സംസ്ഥാന സർക്കാരിനു ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഏത് സാഹചര്യത്തിലാണ് സ്പ്രിന്‍ക്ളറുമായുള്ള കേസുകള്‍ ന്യൂയോര്‍ക്ക് കോടതിയില്‍ നടത്താനുള്ള കരാറിന് സര്‍ക്കാര്‍ സമ്മതിച്ചതെന്ന് വ്യക്തമാക്കണം. നിയമവകുപ്പിന്റെ അറിവില്ലാതെ ഐടി സെക്രട്ടറി എന്തുകൊണ്ട് കരാറില്‍ ഒപ്പിട്ടുവെന്നും വിശദീകരിക്കണം.ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ നാളത്തെന്നെ സത്യവാങ്മൂലം സമര്‍പ്പിക്കണം.ഡേറ്റയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിര്‍ണായകമാണ്. സ്പ്രിന്‍ക്ളര്‍ കൈകാര്യം ചെയ്യുന്ന ഡേറ്റയുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കും. ഡേറ്റ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ സര്‍ക്കാരിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. കേസ് വെളളിയാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക