ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കുമെന്ന് കേന്ദ്രം. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കും. ഇത് സംബന്ധിച്ച് ഇന്ന് തന്ന ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.വാഹനം തകര്‍ത്താല്‍ രണ്ടിരട്ടി നഷ്ടപരിഹാരം ഈടാക്കും. എട്ടു ലക്ഷം രൂപം വരെ പിഴ ഈടാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്നും പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നതിനാലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക