വാഷിംഗ്ടണ്‍ : ലോകരാഷ്ട്രങ്ങളില്‍ കോവിഡ് എന്ന മാരക വൈറസ് മരണം വിതച്ച് മുന്നേറുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അുസരിച്ച് ലോകത്തെ 25 ലക്ഷത്തിലധികം ജനങ്ങള്‍ കൊറോണ ബാധിതരായി. കൊറോണ ബാധിച്ചുള്ള മരണ സംഖ്യ 177,402 ആയും ഉയര്‍ന്നു. ലോകത്തുണ്ടായ മരണങ്ങളില്‍ മൂന്നില്‍ രണ്ട് മരണങ്ങളും സംഭവിച്ചത് യൂറോപ്പില്‍ ആണ്.
ഏറ്റവും കൂടുതല്‍ മരണങ്ങള് സംഭവിക്കുന്ന രാജ്യമായി മാറിയ അമേരിക്കയില്‍ ഇന്നലെ 2,765 പേര് കൂടി മരിച്ചതോടെ മരണ നിരക്ക് 45,227 ആയി ഉയര്‍ന്നു.അമേരിക്കന്‍ ജനസംഖ്യയില്‍ 817,053 പേരും കൊറോണ ബാധിതരാണ്. ഇന്നലെയും പുതുതായി 24,294 പേരിലാണ് അമേരിക്കയില്‍ കൊറോണ വൈറസ് കണ്ടെത്തിയത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് കൊറോണ വൈറസ് ബാധിതരില്‍ 80 ശതമാനം പുതിയ കേസുകളും അമേരിക്കയിലും യൂറോപ്പിലുമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ 1,230,522 രോഗികളും108,797 മരണങ്ങളുമാണ് സംഭവിച്ചത്. ഒന്നു രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയും ബ്രിട്ടനില്‍ മരണ നിരക്ക് കുതിച്ചുയര്‍ന്നു. 828 പേരാണ് ഇന്നലെ ബ്രിട്ടനില്‍ മരിച്ചത്. ഇതോടെ മരണ സംഖ്യ 17,337ആയി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക