തിരുവനന്തപുരം: ഒരു പ്രദേശം ഹോട്ട് സ്പോട്ടാകുന്നതിന്റെ മാനദണ്ഡം എന്ത്? പോസിറ്റീവായ ഒരു കോവിഡ് രോഗി മാത്രമുള്ള തിരുവനന്തപുരം നഗരപരിധി എങ്ങനെ ഹോട്ട് സ്പോട്ടാകും? ഒരു പ്രത്യേക ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണിതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. 50% പോസിറ്റീവ് കേസ്, 35% പ്രൈമറി കോണ്ടാക്ട്, 15% സെക്കന്ററി കോണ്ടാക്ട് എന്നിവ ആധാരമാക്കി തയ്യാറാക്കുന്ന ഫോര്‍മുലയില്‍ 0.34 എന്ന് ഫാക്ടറിന് മുകളില്‍ വരുന്നിടമെല്ലാം ഹോട്ട് സ്പോട്ടാണ്. ഇതനുസരിച്ചാണ് തിരുവനന്തപുരം നഗരപരിധി ഹോട്ട് സ്പോട്ടായത്. ഇവിടെ പോസിറ്റീവായ ഒരു കേസ് മാത്രമേയുള്ളൂ എങ്കിലും 80 പ്രൈമറി കോണ്ടാക്ടും 15 സെക്കന്ററി കോണ്ടാക്ടും ഉണ്ട്. അങ്ങനെ വരുമ്ബോള്‍ ഫോര്‍മുല ഫാക്ടര്‍ 1.2 ആണ്.
കൊച്ചിയില്‍ 3 പോസിറ്റീവ് കേസും 15 പ്രൈമറിയും 7 സെക്കന്ററിയും ഉള്ളപ്പോള്‍ ഒരു പോസിറ്റീവ് കേസിനൊപ്പം 171 പ്രൈമറിയും 51 സെക്കന്ററിയും ഉണ്ട്. അതുകൊണ്ട് രണ്ടിടവും ഹോട്ട് സ്പോട്ടായി. സംസ്ഥാനത്ത് 88 തദ്ദേശസ്ഥാപനങ്ങള്‍ കോവിഡ് സാദ്ധ്യത നിലനില്‍ക്കുന്ന ഹോട്ട് സ്പോട്ടുകളായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഹോട്ട് സ്പോട്ടാകുന്നതോടെ ഇളവുകള്‍ ഇല്ലാതാകും നഗരത്തില്‍ കഴിയുന്നവര്‍ക്ക് ജില്ല വിട്ടുപോകാനാകില്ല. ആഴ്ചതോറുമുള്ള വിശകലനത്തിനു ശേഷം ഹോട്ട് സ്പോട്ട് പട്ടികയില്‍നിന്ന് ഒഴിവാക്കണോ എന്ന് തീരുമാനിക്കും. തിരുവനന്തപുരം നഗരസഭയോടു ചേര്‍ന്നുള്ള മലയിന്‍കീഴ് ഹോട്ട് സ്പോട്ടാണ്. കേന്ദ്രമാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഇളവുകള്‍ അനുവദിച്ചെന്ന പേരില്‍ കേരളത്തോടു കേന്ദ്രം വിശദീകരണം തേടിയെന്ന റിപ്പോര്‍ട്ട് ചീഫ്സെക്രട്ടറി തള്ളിക്കളഞ്ഞു.
കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് ആലോചിച്ചാണ് തീരുമാനം എടുക്കുന്നത്. സംസ്ഥാനത്തിന്റെ ചില പ്രത്യേകത അനുസരിച്ച് മാറ്റം ഉണ്ടാകും. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബെല്ലയുമായി പത്തു മിനുട്ട് സംസാരിച്ചു. നമുക്ക് ആവശ്യമുള്ള ഇളവുകള്‍ എഴുതി അറിയിക്കാനും അതേപ്പറ്റി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇളവുകള്‍ തുടങ്ങുന്നത് ഏപ്രില്‍ 20നോ 21നോ എന്ന സംശയത്തിനും അടിസ്ഥാനമില്ല. 19 രാത്രയെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞതാണ്. പിന്നെയെങ്ങനെ 21 ആയി എന്നറിയില്ല. ഇത്തരം ആശയക്കുഴപ്പമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക