കണ്ണൂര്‍: കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ നേരത്തെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച ഇരുപത്തിരണ്ടോളം നഗര, ഗ്രാമപ്രദേശങ്ങളിലാണിത്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് ക്വാറന്റൈല്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കും.
ഇന്നലെ രാവിലെ കണ്ണൂര്‍ നഗരത്തില്‍ നല്ല തിരക്കുണ്ടായിരുന്നെങ്കിലും പൊലീസ് നടപടി കര്‍ശനമാക്കിയതോടെ ആളൊഴിഞ്ഞു. ഐ.ജി അശോക് യാദവിന്റെ നേതൃത്വത്തിലാണ് പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. ഗ്രാമങ്ങളിലെ ഇടറോഡുകളെല്ലാം പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു. നഗരങ്ങളിലേക്കുള്ള പ്രധാന കവാടങ്ങളില്‍ കൂടി മാത്രമാണ് പ്രവേശനം.
നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ക്ക് മുന്നില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കി. ഓരോ അഞ്ഞൂറ് മീറ്ററിലും പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഹോട്ട് സ്പോട്ടുകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ കടകള്‍ തുറക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക