കൂലിവേല ചെയ്ത് ഓരോ ദിവസത്തേക്കുമുളള വക സമ്പാദിച്ചിരുന്നവർ ഈ ലോക് ഡൗണിൽ എങ്ങനെ ആയിരിക്കും ജീവിക്കുക എന്നത് ഏറെ വേദനിപ്പിക്കുന്ന കാര്യമാണെന്ന് നടൻ മോഹൻലാൽ. മലയാള മനോരയിലാണ് മോഹൻലാൽ ഇക്കാര്യം പറയുന്നത്. ലോക്ക് ഡൗണിൽ ചെന്നൈയിലെ വീട്ടിലാണ് മോഹൻലാൽ ഇപ്പോഴുളളത്.
നല്ലതും ചീത്തയും വേർതിരിക്കാനാകില്ല. പലതരം ഓർമകളാണു കടന്നുപോകുന്നത്. ചെറിയ ചെറിയ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. പണ്ടു കൂടെ അഭിനയിച്ച എത്രയോ പേരെ വിളിച്ചു. അവരുടെ സന്തോഷവും വേദനയും തന്റേതുകൂടിയാണെന്നും മോഹൻലാൽ പറയുന്നു.
ദിവസവും ജോലി ചെയ്തു സമ്പാദിക്കുന്നവരുടെ ജീവിതമാണ് ഏറ്റവും വേദനിപ്പിക്കുന്നത്. വഴിയരികിലിരുന്നു ചൂലു വിൽക്കുന്ന 85 വയസ്സെങ്കിലും കഴിഞ്ഞ മുത്തശ്ശി ഇപ്പോൾ എവിടെയാകും, എങ്ങനെ ജീവിക്കുകയാകും ? എത്രയോ പേർ കോവിഡ് വാക്സിനായി ജോലി ചെയ്യുന്നു. ചിലരെങ്കിലും വൈകാതെ തീരമണയുമെന്ന സൂചനകളാണു ചെറുതായെങ്കിലും മനസ്സിനെ സന്തോഷിപ്പിക്കുന്നത്. -മോഹൻലാൽ
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസായ ശേഷം ഇത്രയും സ്വതന്ത്ര്യമായ മനസോടെ മോഹന്‍ലാല്‍ വീട്ടില്‍ ഇരിക്കുന്നത് കണ്ടിട്ടില്ലെന്നാണ് സംവിധായകന് പ്രിയദര്ശന് നേരത്തെ ലോക്ഡൗൺ കാലത്തെ മോഹൻലാലിനെക്കുറിച്ച് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക