നടൻ രവി വള്ളത്തോളുമായുള്ള തന്റെ ഓർമകൾ പങ്കുവെച്ചിരി ക്കുകയാണ് മമ്മൂട്ടി. ആദ്യമായി തന്നെ ദൂരദര്ശന് വേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത്. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ചത് രവിയാണെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് തന്നെ ഒരുപാട് വേദനിപ്പിക്കുന്നു എന്ന് എഴുതിയാണ് മമ്മൂട്ടി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
രവി വള്ളത്തോളിന്റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്.
പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികള്‍.
‘ഇക്കയുടെ ഒപ്പം അനവധി രംഗങ്ങൾ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന സിനിമയിലെ രംഗങ്ങൾ ആണ് മനസ്സിൽ വരുന്നത്…. !’,’സീരിയലിലെ മമ്മൂട്ടി എന്നൊരു വിളിപ്പേരുണ്ട് രവി സാറിന്..
ആ മനുഷ്യന്റെ വിയോഗം വേദന തരുന്നു…ആദരാഞ്ജലികൾ…’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന്റെ താഴെ വരുന്നത്.
https://www.facebook.com/Mammootty/posts/10158358559297774
പ്രതികരിക്കാൻ ഇവിടെ എഴുതുക