കിം ജോങ് ഉന്നിന്റെ പിന്‍ഗാമി ആരായിരിക്കുമെന്ന് ഉത്തര കൊറിയ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒരു പകരക്കാരനെ കണ്ടെത്തേണ്ട സാഹചര്യമുണ്ട് എന്നുപോലും ഉത്തരകൊറിയ ലോകത്തോട് പറഞ്ഞിട്ടില്ല. പക്ഷെ ലോകരാജ്യങ്ങളും മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിദേശകാര്യ വിദഗ്ധരുമെല്ലാം കിമ്മിന്റെ പിന്‍ഗാമിയെ കുറിച്ചുള്ള ചര്‍ച്ച തുടങ്ങി.
അദ്ദേഹത്തിന്റെ കുട്ടികളെ കുറിച്ചും ലോകത്തിന് വിവരം അജ്ഞാതമാണ്. കിമ്മിന്റെ സഹോദരിക്കും വിശ്വസ്ത അനുയായികള്‍ക്കും ഏത് അസാധാരണ സാഹചര്യത്തിലും രാജ്യഭരണം സാധ്യമാകും എന്നാണ് ഉത്തരകൊറിയയെ വിലയിരുത്തുന്ന വിദഗ്ധരുടെ പക്ഷം.
കിമ്മിന്റെ ആരോഗ്യ നിലയെ കുറിച്ച് പുറത്തുവന്ന വര്‍ത്തകളില്‍ തെക്കന്‍ കൊറിയയും ചൈനയും സംശയം ഉന്നയിച്ചിട്ടുണ്ട്. ഉത്തര കൊറിയയുടെ ഉറ്റ ചങ്ങാതിയാണ് ചൈന. തെക്കന്‍ കൊറിയ ബദ്ധവൈരിയും. ഏപ്രില്‍ 15ന് മുത്തച്ഛന് കിം ഇല് സുങിന്റെ ജന്മദിനത്തില് നടക്കുന്ന ചടങ്ങില്‍ കിംജോങ് ഉന്നിനെ കാണാതായപ്പോഴാണ് അഭ്യൂഹം പരന്നത്.
കൊറിയന്‍ വര്‍ക്കേഴ്സ പാര്‍ട്ടി അധികാരം സ്ഥാപിച്ചതിന് ശേഷം കിം തലമുറയിലെ മൂന്നാമനാണ് കി ജോങ് ഉന്‍. 36 വയസ്സുകാരനായ കിം മരിക്കുകയോ, മസ്തിഷക മരണം സംഭവിക്കുകയോ ചെയ്തു എന്നാണ് അഭ്യൂഹം. 2011ല്‍ അച്ഛന് കിം ജോങ് ഇല് മരിച്ചപ്പോഴാണ് കിം ജോങ് ഉന്‍ അധികാരം ഏറ്റെടുത്തത്. അച്ഛന്റേത് ഹൃദയാഘാതമായിരുന്നു. അമിതഭാരവും പൊണ്ണത്തടിയും കിമ്മിന്റെ ആരോഗ്യത്തെ ഉലച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.
ഭരണത്തലവന്മാര് വിടവാങ്ങിയപ്പോഴെല്ലാം അടുത്തത് ആര് എന്ന അഭ്യൂഹം ലോകത്ത് പ്രചരിച്ചിരുന്നു. 1948 മുതല്‍ കിം കുടുംബ വാഴ്ചയാണ് ഉത്തര കൊറിയയില്‍. മുത്തച്ഛനും അച്ഛനും ഒടുവില്‍ കിമ്മും ഉത്തര കൊറിയയെ ഇരുമ്പുമറയ്ക്കുള്ളില്‍ തന്നെ നിര്‍ത്തി.
സര്‍ക്കാര്‍ അറിയാത്തെ ഒരു വാര്‍ത്തയും പുറത്തേക്ക് പോകരുത് എന്ന് നിഷ്കര്‍ഷിച്ചു. ഏറെക്കുറേ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. സസൂക്ഷ്മം നിരീക്ഷിക്കുന്ന വിദഗ്ധാരണ് ആ നാടിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുറത്തേക്ക് വിടുന്നത്. ഇതില്‍ എത്രത്തോളം കഴമ്പുണ്ടെന്നത് എപ്പോഴും പ്രഹേളികയായി തുടരുകയും ചെയ്യുന്നു.
കിം ജോങ് ഉന്നിന്റെ കീഴില്‍ ഉത്തര കൊറിയ കൂടുതല്‍ ആണവായുധങ്ങളും ബാലസ്റ്റിക് മിസൈലുകളും കൂടുതല്‍ നിര്‍മിച്ചു. യുഎസിനെ നേരിട്ട് വെല്ലുവിളിച്ചു. ഒരു ഘട്ടത്തില്‍ ആണവായുദ്ധ സംഘര്‍ഷത്തിലേക്ക് നീങ്ങും എന്ന പ്രതീതി വരെ അത് സൃഷ്ട്ചിച്ചു.
പക്ഷെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി രണ്ട് തവണ ചര്‍ച്ചകള്‍ നടത്തി കിം ജോങ് ഉന്‍ ഇരുമ്പു മറയ്ക്ക് പുറത്ത് സംഭാഷണത്തിന്റെ നയതന്ത്ര കൗശലവും കാണിച്ചു. ആണവായുധങ്ങള്‍ നശിപ്പിക്കണമെന്നും ഇനിയങ്ങോട്ട് ഉത്പാദിപ്പിക്കരുത് എന്നുമായിരുന്നു യുഎസിന്റെ ആവശ്യം. അതിന് വഴങ്ങാതെ തന്നെ കിം ഉത്തരകൊറിയയുടെ സ്വതന്ത്ര ശക്തി ഉറപ്പിച്ചു നിര്‍ത്തി.
ഉത്തര കൊറിയയുടെ അധികാര കേന്ദ്രങ്ങളിലെ പ്രധാന വ്യക്തികള്‍ ഇവരൊക്കെയാണ്.
കിം യോ ജോങ്
കിമ്മിന്റെ ഇളയ സഹോദരി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ പുറത്ത് പ്രത്യക്ഷപ്പെട്ട നേതാവാണ് കിം യോ ജോങ്. അധികാരത്തിലുള്ള വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഉപ ഡയറക്ടര്‍ എന്നതാണ് ഔദ്യോഗിക പദവി. സോഹദരന് കിം ജോങ് ഉന്നിന്റെ സ്റ്റാഫ് മേധാവി കൂടിയാണ് ഗിം യോ ജോങ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ അധികാര കേന്ദ്രീകരണം കിം കഴിഞ്ഞാല്‍ സഹോദരി യോങ് ജോങിലാണ്.
ഈ മാസം വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയിലേക്ക് കിം യോ ജോങിനെ ഉള്‍പ്പെടുത്തിയിരുന്നു. അധികാരതുടര്‍ച്ചയില്‍ കിമ്മിന്റെ പകരക്കാരിയാകാന്‍ സാധ്യതയേറെ കല്‍പ്പിക്കപ്പെടുന്നത് അതുകൊണ്ടുകൂടിയാണ്.
31 കാരിയാണ് കി യോ ജോങ്. പാര്‍ട്ടി ഘടകത്തില്‍ ഇതിനകം നിര്‍ണായക പിടി ഉറപ്പിച്ചതായി ഉത്തരകൊറിയന്‍ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. കേന്ദ്രീകൃത ഭരണ വ്യവസ്ഥയുള്ള രാജ്യത്ത് പരമാധികാരി കഴിഞ്ഞാല്‍ അധികാര സ്ഥാനം ഉറപ്പിച്ചതോടെ കിമ്മിന്റെ പകരക്കാരിയാവുക എളുപ്പമാകും എന്നാണ് കണക്കുകൂട്ടുന്നത്. ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും നിയന്ത്രണം കി യോ ജോങിനാണെന്ന് ദക്ഷിണ കൊറിയ നാഷണല്‍ യൂണിഫിക്കേഷന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചൊ ബാന്‍ ബം പറയുന്നു.
പാര്‍ട്ടിയിലെ മുതിര്‍ന്നവര്‍
ചോ റിയോങ് ഹെ. പൊളിറ്റ് ബ്യൂറോ അംഗം. സുപ്രീം പീപ്പിള്‍സ് അസംബ്ലിയുടെ പ്രസീഡിയം പ്രസിഡന്റായി കഴിഞ്ഞ വര്‍ഷം നിയമിച്ചത് ചോ റിയോഹ് ഹെയെ ആയിരുന്നു. രാഷ്ട്ര തലവന്‍ കഴിഞ്ഞാല്‍ സുപ്രധാന പദവിയില്‍ ഒന്നായാണ് ഇത് കണക്കാക്കുന്നത്. ദശകങ്ങളായി കിം കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ഇദ്ദേഹം. ചെറുപ്പം മുതല്‍ സൈനിക മേധാവി എന്ന നിലയില്‍ കാണിച്ച വിശ്വാസ്യതയാണ് അദ്ദേഹത്തെ പാര്‍ട്ടിയിലും അധികാര കേന്ദ്രത്തിലും ഉയര്‍ന്ന തലത്തില്‍ എത്തിച്ചത്.
പാക് പോങ് ജു– മറ്റൊരു പൊളിറ്റ് ബ്യൂറോ അംഗമാണ്. മുന്‍ പ്രധാനമന്ത്രിയും. കമ്പോളങ്ങള്‍ തുറന്നുകൊടുത്ത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ഉത്തേജിപ്പിച്ചു എന്നതാണ് പാക് പോങ് ജുവിന്റെ പ്രത്യേകതയായി വിലയിരുത്തുന്നത്. സംയുക്ത നേതൃത്വത്തെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവ് എന്നാണ് പാക് പോങ് ജുവിനെ കണക്കാക്കുന്നത്.
കിം യോങ് ചോല്-. പാര്‍ട്ടിയുടെ വൈസ് ചെയര്മാന് ആണ്. ആണവായുദ്ധ നിയന്ത്രണം നേരത്തെ കയ്യിലുണ്ടായിരുന്ന നേതാവ്. കിം കുടുംബവുമായി നേരിട്ട് ബന്ധമില്ലാത്ത നേതാവ് കൂടിയാണ് ഇത്.
വിദേശകാര്യ മന്ത്രി റി സണ്‍ ഗൗണ്‍- നയതന്ത്ര മികവിലൂടെ രാജ്യത്തിനകത്തും ലോകത്തും ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു നേതാവും. യുഎസുമായി നടത്തി ചര്‍ച്ചയിലടക്കം നിര്‍ണായകമായത് റി സണ്‍ ഗൗണിന്റെ നയതന്ത്ര മികവായിരുന്നു.
ഇതര സഹോദരങ്ങളും അമ്മായിയും
കിം ജോങ് ചോല്.- രാഷ്ട്രത്തലവന് കിം ജോങ് ഉന്നിന്റെ മുതിര്‍ന്ന സഹോദരനാണ് കിം ജോങ് ചോല്. പക്ഷെ, ഭരണതലത്തില്‍ എവിടെയുമില്ല.
പുറത്ത് അത്രയേറെ അറിവുള്ളതല്ല കിം ജോങ് ചോലിനെ കുറിച്ച്. സംഗീതം ഇഷ്ടപ്പെടുന്ന ജോങ് ചോല് ഒതുങ്ങി കഴിയുന്ന പ്രകൃതമാണെന്ന് ഉത്തര കൊറിയയുടെ മുന്‍ ഡെപ്യൂട്ടി അംബാസിഡറും പിന്നീട് ദക്ഷിണ കൊറിയയില്‍ അഭയം തേടുകയും ചെയ്ത തായെ യോഹ് ഹോ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയവും പൊതുജീവിതവും ഇഷ്ടപ്പെടാത്ത വ്യക്തിത്വമാണ് ചോലിന്റെതെന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ കിം ജോങ് ഉന്നിന് പകരക്കാരനായി ചോലിനെ ആരും കണക്കാക്കുന്നില്ല. പക്ഷെ, മറ്റ് സോഹദരങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്നതിനാല്‍ ആകസ്മികമായി നേതൃത്വത്തിലേക്ക് വന്നുകൂടായ്കയില്ലെന്ന് ചിലര്‍ വിലയുരുത്തുന്നു.
കിം ക്യോഹ് ഹുയി- അച്ഛന് കിം ജോങ് ഇല് അധികാരത്തിലുണ്ടായപ്പോള് ശക്തയായ നേതാവായിരുന്നു കിം ക്യോഹ് ഹൂയി. കിമ്മിന്റെ അമ്മായി. 2013ല്‍ അവരുടെ ഭര്‍ത്താവും ഭരണതലത്തില്‍ രണ്ടാമനായി കണക്കാപ്പെടുകയും ചെയ്തിരുന്ന ജാങ് സോങ് തായേക്കിനെ വധിച്ചതിന് ശേഷം അവര്‍ എവിടെയും പ്രത്യക്ഷ പ്പെട്ടിട്ടില്ല. കുറേക്കാലം രോഗബാധിതയായിരുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഒരു പൊതുപരിപാടിയില്‍ വന്നിരുന്നു.
നാലാം തലമുറ
കിം ജോങ് ഉന്നിന് മുന്ന് മക്കള്‍ ഉണ്ടെന്നാണ് കരുതുന്നത്. 2017ലാണ് ഇളയ കുട്ടി റി സോള്‍ ജു പിറന്നത് എന്ന് ദക്ഷിണ കൊറിയയുടെ ദേശീയ ഇന്റലിജന്‍സ് വിഭാഗം പറയുന്നു. മൂുത്ത മകന് 10 വയസ്സേയുള്ളൂ. അതായത് കിം കുടുംബത്തിലെ നാലാം തലമുറയ്ക്ക് അധികാരം ഏറ്റെടുക്കണമെങ്കില്‍ മറ്റാരുടെയെങ്കിലും സഹായം കൂടിയേ തീരൂ.
അച്ഛന് കിം ജോങ് ഇല് ഭരണ നേതൃത്വം ഏറ്റെടുക്കുന്നതിന് മുമ്പ് ഏതാണ്ട് 20 വര്‍ഷം ഭരണതലത്തില്‍ രണ്ടാമനായി നിലകൊണ്ടിരുന്നു. പക്ഷെ, കിം ജോങ് ഉന്‍ പൊടുന്നനെയാണ് അധികാരമേറ്റെടുത്തത്. കിം ജോങ് ഇല്ലിന്റെ അപ്രതീക്ഷിത മരണം ആ സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. ഒരു വര്‍ഷം കൊണ്ട് കിം ഭരണതലത്തില്‍ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. പകരക്കാരന് എങ്ങനെ ഉയര്‍ന്നുവരും എന്നത് അതുകൊണ്ടുതന്നെ ലോകം ശ്രദ്ധയോടെ നോക്കുന്ന ഒന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക