ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമാണ് ബദ്ര് യുദ്ധം. ചരിത്രത്തില്‍ തുല്യത ഇല്ലാത്ത വിധം ധര്‍മവും അധര്‍മവും, നീതിയും അനീതിയും തമ്മിലുണ്ടായ പോരാട്ടമായിരുന്നു ബദര്‍ യുദ്ധം. ഇസ്ലാമിക ചരിത്രത്തിലെ പ്രഥമ യുദ്ധം എന്ന നിലയിലും ബദര്‍ യുദ്ധത്തിന് ഏറെ പ്രസക്തിയുണ്ട്. ആയിരക്കണക്കിന് വരുന്ന ശത്രുവ്യൂഹത്തെ നിരായുധരായ ചെറിയൊരു സംഘം വിശ്വാസ ശക്തികൊണ്ട് നേരിട്ടു എന്നത് ചരിത്രം. ഇസ്ലാം ഒരിക്കലും യുദ്ധത്തെ അംഗീകരിച്ചിട്ടില്ലെന്നും നിര്‍ബന്ധിത ഘട്ടത്തില്‍ മാത്രമേ ഇസ്ലാം യുദ്ധം അനുവദിച്ചിട്ടുള്ളൂ എന്നുമാണ് ബദര്‍ യുദ്ധം നല്കുന്ന സന്ദേശം.എ.ഡി 624 ല്‍, ഹിജ്റയുടെ രണ്ടാം വര്‍ഷം റമദാന് പതിനേഴിനാണ് ബദര്‍ യുദ്ധം നടന്നത്. മുഹമ്മദ് നബി (സ.അ) യും 313 സഹാബിമാരും ഒരു സത്യവിശ്വാസത്തിന്റെ ഭാഗത്തും മക്കയിലെ പ്രമുഖനായ അബുജഹ് ലിന്റെ കീഴില്‍ ആയിരത്തോളം പടയാളികളും മറുപക്ഷത്തും നിരന്ന ഇസ്ലാം ചരിത്രത്തിലെ ശത്രുക്കളുമായി നടത്തിയ ആദ്യത്തെ യുദ്ധം. അതിന്റെ ഫലം വളരെ നിര്‍ണ്ണായകമായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായാണ് ചരിത്ര കാരന്മാര് ഈ യുദ്ധത്തെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക