ലണ്ടന്‍: കൊറോണ വാക്സിന് പരീക്ഷിച്ചതിനെ തുടര്‍ന്ന് മരിച്ചുവെന്ന വാര്‍ത്ത തള്ളി വാക്സിന് പരീക്ഷണത്തിനു വിധേയയായ യുവതി.മൈക്രോബയോലാജിസ്റ്റ് ഡോ. എലിസ ഗ്രനാറ്റോ ആണ് വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയത്. താന്‍ ഇപ്പോഴും സുഖമായിരിക്കുന്നുവെന്നും മരിച്ചതായുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും എലിസ വ്യക്തമാക്കി.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ വാക്സിന് പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ പങ്കെടുത്ത രണ്ട് പേരില്‍ ഒരാളായിരുന്നു എലിസ. വാക്സിന് പരീക്ഷണത്തിനു പിന്നാലെ എലിസയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും തുടര്‍ന്ന് മരണപ്പെടുകയായിരുന്നുവെന്നുമാണ് വാര്‍ത്ത വന്നത്.
ഈ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള ആളുകള്‍ സാധാരണ മരുന്നുകള്‍ പോലും കഴിക്കാന്‍ ഭയപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് തനിക്ക് കുഴപ്പമൊന്നുമില്ലെന്നും സുഖമായിരിക്കുന്നുവെന്നും വ്യക്തമാക്കി എലിസ രംഗത്തെത്തിയത്.
വാക്സിന് പരീക്ഷണത്തിന് വിധേയയായ വനിത മരിച്ചുവെന്ന വാര്‍ത്ത തള്ളി ബ്രിട്ടന്റെ ആരോഗ്യ വകുപ്പും രംഗത്തെത്തിയിരുന്നു. ഇത്തരം വ്യാജ വാര്‍ത്തകള്‍ പങ്കുവയ്ക്കുന്നതിനു മുന്‍പ് വസ്തുനിഷ്ഠമാണോയെന്ന് പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക